സിഎച്ച്ആറുമായി ബന്ധപ്പെട്ട ഇടുക്കി എംപിയുടെ കളളപ്രചരണങ്ങൾ അവസാനിപ്പിക്കുക;കർഷക സംഘം ഇടുക്കി ജില്ലാ കമ്മറ്റി

Sep 4, 2024 - 10:26
 0
സിഎച്ച്ആറുമായി ബന്ധപ്പെട്ട ഇടുക്കി എംപിയുടെ കളളപ്രചരണങ്ങൾ അവസാനിപ്പിക്കുക;കർഷക സംഘം ഇടുക്കി ജില്ലാ കമ്മറ്റി
This is the title of the web page

 സിഎച്ച്ആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻ്റാണ് എക്കാലത്തും ജനങ്ങൾക്കുവേണ്ടി ശരിയായ നിലപാട് സ്വീകരിട്ടുള്ളതെന്ന് കർഷക സംഘം ഇടുക്കി ജില്ലാ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. ഇതൊരു അവകാശവാദമല്ല, വസ്‌തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള യാഥാർത്ഥ്യമാണ്. 1958 ൽ ഇഎംഎസ് ഗവൺമെൻ്റ് സിഎച്ച്ആർ ഭൂമി റവന്യൂ ഭൂമിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടനയുടെ സിഎച്ച്ആർ സംബന്ധിച്ചുള്ള കേസ് 2002 ലാണ് സുപ്രിം കോടതിയിൽ ആരംഭിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അന്ന് കേരളം ഭരിക്കുന്നത് യുഡിഎഫാണ്. ആ കാലയളവിൽ കേന്ദ്ര എംപവേർഡ് കമ്മറ്റി സംസ്ഥാന സർക്കാരിനോട് 5 പ്രാവശ്യം പ്രതികരണം ആരാഞ്ഞ് കത്ത് കൊടുത്തിരുന്നു. ഒരു പ്രാവശ്യം പോലും യുഡിഎഫ് സർക്കാർ പ്രതികരണം കൊടുത്തില്ല എന്നത് സെൻട്രൽ എംപവേർഡ് കമ്മറ്റി സുപ്രിം കോടതിക്ക് നൽകിയ റിപ്പോർട്ടിൽ തന്നെയുണ്ട്. ഇതിനു ശേഷം പലപ്രാവശ്യം സുപ്രിംകോടതിയിൽ ഇത് സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആ ഘട്ടത്തിലൊന്നും അന്നത്തെ യുഡിഎഫ് സർക്കാർ അതിന് തയ്യാറായില്ല. 2006 ഫെബ്രുവരി 8 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ മന്ത്രിമാരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണനും ആര്യാടൻ മുഹമ്മദും ഉൾപ്പെടുന്ന ഉപസമിതിയുടെ യോഗം ചേർന്നു. ആ മീറ്റിംഗിൻ്റെ തീരുമാനം അനുസരിച്ച് 344 ചതുരശ്ര മൈൽ വനം ആണെന്ന് ഉറപ്പിച്ചുകൊണ്ട് സിഎച്ച്ആറിനെ സംബന്ധിച്ച് സത്യവാങ്മൂലം കൊടുക്കാൻ തീരുമാനം എടുത്തു. എന്നാൽ ശക്തമായ പ്രതിഷേധം ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും നാട്ടിലാകെയും ഉയർന്നതിനാൽ ഈ റിപ്പോർട്ട് കാബിനറ്റിൽ കൊണ്ടുവന്ന് തീരുമാനം ആക്കുന്നതിന് കഴിഞ്ഞില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പിന്നീട് അധികാരത്തിലെത്തിയ വി.എസ്. അച്യുതാനന്ദൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഈ വിഷയം പരിഗണിച്ചു. ക്യാബിനറ്റ് തീരുമാനം അനുസരിച്ച് സിഎച്ച്ആറിനെ സംബന്ധിച്ച് വിശദമായ പഠനം നടത്തി രേഖകൾ തയ്യാറാക്കി. ഈ രേഖ അനുസരിച്ച് ഏലമല പ്രദേശം (സിഎച്ച്‌ആർ) ഒരിക്കലും വനത്തിൻ്റെ തുടർച്ച അല്ലെന്നും ഇത് വേറിട്ടു നിൽക്കുന്ന പ്രദേശമാണെന്നും വ്യക്തമാക്കി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

1897 ആഗസ്റ്റ് മാസം 24 ലെ തിരുവിതാകൂർ മഹാരാജാവിൻ്റെ വിജ്ഞാപന പ്രകാരം 15720 ഏക്കർ വനമായി വിജ്ഞാപനം ചെയ്‌തിട്ടുണ്ടെന്നും ആ വനം അതുപോലെ തന്നെ നിലനിൽക്കുന്നു എന്നും അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തത വരുത്തി. 1822 മുതലുള്ള ചരിത്രം, തിരുവിതാംകൂർ മഹാരാജാവ് മുതൽ കേരള ഗവൺമെൻ്റ് അന്നുവരെ നടത്തിയിട്ടുള്ള നിയമ നിർമ്മാണങ്ങളുടെയും തീരുമാനങ്ങളുടെയും രേഖകളുടെ പിൻബലത്തോടുകൂടി കൃത്യമായ സ്റ്റേറ്റ്‌മെൻ്റ് ആണ് സുപ്രിം കോടതിയിൽ ഫയൽ ചെയ്യുന്നതിനായി വി.എസ്. സർക്കാരിൻ്റെ കാലത്തെ ക്യാബിനറ്റ് തയ്യാറാക്കിയത്.

 കൂടുതൽ പഠനം നടത്തുന്നതിനുവേണ്ടി ക്യാബിനറ്റ് സബ്‌കമ്മറ്റിയെ വെച്ചു. റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രൻ, അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം അന്നത്തെ എക്സൈസ് വകുപ്പ് മന്ത്രി പി.കെ. ഗുരുദാസൻ, നിയമ വകുപ്പ് മന്ത്രി എം. വിജയകുമാർ എന്നിവർ ഉൾപ്പെടുന്ന സബ്‌കമ്മറ്റി ഈ സ്റ്റേറ്റ്മെൻ്റ് അംഗീകരിച്ചു.

18.04.2007 ൽ കുടിയ മന്ത്രിസഭായോഗത്തിൻ്റെ 1007 -ാം നമ്പർ തീരുമാനം അനുസരിച്ച് ഈ സത്യവാങ്‌മൂലം 2007 നവംബർ 10 ന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന പി.ജെ. തോമസ് സംസ്ഥാന സർക്കാരിനുവേണ്ടി സുപ്രിം കോടതിയിൽ സമർപ്പിച്ചു. ഈ സത്യവാങ്മൂലത്തിൽ മുൻപ് പറഞ്ഞ രേഖകളുടെ അടിസ്ഥാനത്തിൽ ഏലമല പ്രദേശം വനമല്ല എന്ന് കൃത്യമായ നിലപാട് സ്വീകരിച്ചു.

എന്നാൽ 2006 ൽ യുഡിഎഫ് ഗവൺമെൻ്റിൻ്റെ കാലത്ത് വനം മന്ത്രിയായിരുന്ന എ. സുജനപാൽ എംഎൽഎമാരായിരുന്ന ജോണി നെല്ലൂരിനും ടി.എം. ജേക്കബിനും നിയമസഭയിൽ നൽകിയ മറുപടിയിൽ സിഎച്ച്ആർ വനം ആണെന്ന് നിലപാട് സ്വീകരിച്ചു. വി.ഡി സതീശനും പി.ടി. തോമസും ഉൾപ്പടെയുള്ള ഹരിത എംഎൽഎമാരെല്ലാം ഏലമല പ്രദേശം വനമാണെന്ന് എല്ലാക്കാലത്തും നിലപാട് സ്വീകരിട്ടുള്ളവരാണ്.

 ടി.എം. ജേക്കബ് അന്നത്തെ ഗവർണറായിരുന്ന ആർ.എൽ ഭാട്ടിയയ്ക്ക് 2005 ൽ നൽകിയ നിവേദനത്തിൽ 344 ചതുരശ്ര മൈൽ (ഉദ്ദേശം 215726 ഏക്കർ) വനമാണെന്നും വാദിച്ചു. യുഡിഎഫ് നേതാക്കൾ ഉയർത്തിയ ഈ വാദഗതികളെല്ലാം സുപ്രിം കോടതയിൽ കേസ് നടത്തുന്ന പരിസ്ഥിതി) സംഘടന കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി ഹാജരാക്കിട്ടുണ്ട്.

പിന്നീട് ഈ കേസ് സുപ്രിം കോടതിയിൽ സജീവമായ പരിഗണനയ്ക്ക് വരുന്നത് 2021 ന് ശേഷമാണ്. ആ ഘട്ടത്തിൽ സുപ്രിം കോടതിയിലെ മുതിർന്ന് അഭിഭാഷകനായ ജഗദീപ് ഗുപ്‌തയെ കേസ് നടത്തിപ്പിൻ്റെ ചുമതല പിണറായി സർക്കാർ ഏൽപ്പിക്കുകയും ഏലമല പ്രദേശം റവന്യൂ ഭൂമിയാണെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ ഈ നിലപാടും പരിസ്ഥിതി സംഘടനകൾ കൊടുത്ത രേഖകളുടെയും വ്യക്തത വരുത്തുന്നതിന് സുപ്രിം കോടതി നിർദ്ദേശപ്രകാരം 2023 ഒക്ടോബർ മാസം 23-ാം തീയതി സംസ്ഥാന സർക്കാരിനുവേണ്ടി റവന്യൂ പ്രിൻസിപ്പൾ സെക്രട്ടറി ടിങ്കു ബിശ്വാൾ ഒപ്പിട്ട സത്യവാങ്മൂലം നൽകി.

ആ സത്യവാങ്മൂലത്തിലും സംസ്ഥാന സർക്കാർ അടിവരയിട്ടു പറയുന്നത് ഏലമല പ്രദേശം ഒരു ഘട്ടത്തിലും വനം വകുപ്പിൻ്റെ കയ്യിലല്ല, അത് പൂർണമായും റവന്യൂ വകുപ്പിൻ്റെ കൈവശമാണ് എന്നാണ്. ആ പ്രദേശത്ത് നിലനിൽക്കുന്ന മരങ്ങളുടെ സംരക്ഷണ ചുമതല മാത്രം വനം വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി നടത്തണമെന്നാണ് സത്യവാങ്മൂലത്തിലുള്ളത്.

സുപ്രിം കോടതി നിർദ്ദേശപ്രകാരം അഡിഷണൽ ചീഫ് സെക്രട്ടറി മുഖേന 2024 ഏപ്രിൽ മാസത്തിൽ നൽകിയ സത്യവാങ്മൂലത്തിലും 15720 ഏക്കർ ഭൂമി മാത്രമാണ് തിരുവിതാംകൂർ മഹാരാജാവിൻ്റെ കാലത്ത് വനമായി വിജ്ഞാപനം ചെയ്തിട്ടുള്ളതെന്നും ബാക്കി റവന്യു ഭൂമിയാണെന്നും സർക്കാർ നിലപാട് വ്യക്തമാക്കി. ഈ വസ്‌തുതകൾ പരിശോധിച്ചാൽ എൽഡിഎഫ് ഗവൺമെൻറുകൾ എക്കാലത്തും കർഷകർക്കൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചത് എന്ന് വ്യക്തമാണ്. 

2002 ൽ കേസ് സുപ്രിം കോടതിയിൽ വന്ന നാൾ മുതൽ കർഷക വിരുദ്ധ നിലപാട് സ്വീകരിച്ച കോൺഗ്രസ്സിൻ്റെയും യുഡിഎഫിൻ്റെയും നേതാക്കൻമാരെ വെള്ളപുശുന്നതിനായിട്ടാണ് ഇടുക്കി എംപി ഡീൻ കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ കള്ളപ്രചരണങ്ങളുമായി ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്. കർഷകരെ കുടിയിറിക്കിയതും മാധവ് ഗാഡ്ഗിൽ കസ്‌തൂരി രംഗൻ റിപ്പോർട്ടുകൾ കൊണ്ടുവന്നതും ഇഎസ്എ വിജ്ഞാപനം ഇറക്കിയതും കോൺഗ്രസ്സ് നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളാ യിരുന്നു.

രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള എംപിയുടെ വ്യാജപ്രചരണത്തിന് പിന്നാലെ പോകുന്നവർ വസ്തുതകൾ മനസ്സിലാക്കാൻ തയ്യാറാകണമെന്ന് കർഷക സംഘം ഇടുക്കി ജില്ലാ കമ്മറ്റി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, പ്രസിഡൻ്റ് എൻ.വി. ബേബി, നേതാക്കളായ മാത്യു ജോർജ്ജ്, എം.ജെ വാവച്ചൻ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow