എം ഡി എം എ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും മയക്കുമരുന്ന് വില്പന നടത്തിയതിന് തൊടുപുഴയിൽ അറസ്റ്റിലായി
35 ഗ്രാം എം ഡി എം എ യും കഞ്ചാവുമായി ഇടുക്കി തൊടുപുഴയിൽ യുവാവ് പോലീസ് പിടിയിൽ. തൊടുപുഴ പട്ടയംകവല സ്വദേശി ഹാരിസിനെയാണ് അറസ്റ്റ് ചെയ്തത്. മുൻപ് എം ഡി എം എ കേസിൽ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മയക്കുമരുന്ന് വില്പന നടത്തിയത്.
പുതുവർഷ ആഘോഷത്തിനായി ഇടുക്കി ജില്ലയിലേക്ക് വ്യാപകമായി ലഹരി വസ്തുക്കൾ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന. ഇതിനിടെയാണ് തൊടുപുഴയിലെ ബാർ ഹോട്ടലിൽ മുറിയെടുത്ത് എം ഡി എം എ, കഞ്ചാവ് എന്നിവ വില്പന നടത്തുന്ന യുവാവ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും 35 ഗ്രാം എം ഡി എം എ, കഞ്ചാവ്, മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, പായ്ക്ക് ചെയ്യുവാനുള്ള കവറുകൾ എന്നിവ പോലീസ് കണ്ടെടുത്തു. ദിവസങ്ങളായി ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചാണ് ഇയാൾ കച്ചവടം നടത്തി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
ബൈറ്റ് തൊടുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർ 2022 ലും സമാനമായ കേസിൽ ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. അന്ന് ഇയാളിൽ നിന്നും 29.5 ഗ്രാം എം ഡി എം എ യും 235 ഗ്രാം കഞ്ചാവും എട്ട് ലക്ഷം രൂപയുമാണ് പോലീസ് പിടികൂടിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മയക്ക് മരുന്ന് വില്പന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.