ഇരുട്ടിന്റെ മറവിൽ പുലർച്ചെ ഒരു മണിക്ക് റോബിൻ ബസിന് വീണ്ടും പിഴ; നേതൃത്വം നൽകിയത് സമൂഹമാധ്യമ പോസ്റ്റിട്ട ഉദ്യോഗസ്ഥൻ
കോയമ്പത്തൂരിൽനിന്നു മടങ്ങിയ റോബിൻ ബസിന് ബുധനാഴ്ച പകൽ പിഴയീടാക്കാൻ എത്താതിരുന്ന മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇരുട്ടിന്റെ മറ പറ്റി വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് 7500 രൂപ പിഴയിട്ടു. പെർമിറ്റ് ലംഘനം എന്ന പേരിലാണു പിഴയീടാക്കിയതെന്നു ബേബി ഗിരീഷ് പറഞ്ഞു. മുൻപു നൽകിയ മറ്റൊരു ചെലാനിലെ 7500 രൂപയും വാങ്ങിയിട്ടുണ്ട്. ബസിൽ ഗിരീഷ് ഉണ്ടായിരുന്നില്ല.
ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഫെയ്സ്ബുക് പോസ്റ്റിട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പുലർച്ചെ പരിശോധന നടന്നത്. ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചെങ്ങന്നൂർ–പമ്പ സർവീസ് തടയാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഗിരീഷ് ആരോപിച്ചു.