വണ്ടിപ്പെരിയാറിൽ പുലിയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം: വനം വകുപ്പിനെതിരെ സി പി എം രംഗത്ത്
കഴിഞ്ഞ 2 മാസക്കാലമായി വണ്ടിപ്പെരിയാർ മുങ്കലാർ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി വളർത്ത മൃഗങ്ങളെ കൊന്നൊടുക്കുകയാണ്. പ്രദേശത്തിന്റെ പല ഭാഗങ്ങളിലായി വളർത്തുമൃഗങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ പുലിയുടെ സാന്നിധ്യം ഉറപ്പാക്കുന്ന രീതിയിൽ കാൽപാടുകൾ കണ്ടെത്തിയിരുന്നു. ഇത് സംമ്പന്ധിച്ച് വനം വകുപ്പിൽ വിവരം ധരിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥർ നിസ്സംഗ നിലപാടാണ് സ്വീകരിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രദേശത്തെ പുലി ഭീതിക്ക് പരിഹാരം കാണാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് സി പി ഐ എം വ്യക്തമാക്കി. പ്രദേശത്തെ എസ്റ്റേറ്റിൽ ജോലിക്കു പോവുന്ന തൊഴിലാളികളടക്കം പലരും പുലിയെ കണ്ടതായും പറയപ്പെടുന്നു. ഇതിനു ശേഷം വനപാലകരെ വീണ്ടും വിവരമറിയിച്ചതിനെ തുടർന്ന് വനപാലകസംഘം സ്ഥലത്തെത്തി നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ദേശത്ത് പുലിയുടെ സാന്നിധ്യം ഉള്ളതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനു ശേഷവും പുലിയെ പിടികൂടുന്നതിനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിച്ചിട്ടില്ല എന്നും നാട്ടുകാർ പറയുന്നു.