ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു കാണാതായ അഥിതി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ അതിഥി തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചിൽ അഞ്ചാം ദിവസം തുടരുന്നതിനിടയിലാണ് മൃദദേഹം ജലാശയത്തിൽ പൊങ്ങിയത് . തിങ്കളാഴ്ച വൈകുന്നേരം 4 നാണ് മധ്യപ്രദേശ് സ്വദേശി സന്ദീപ് സിങ് റാം(26) വള്ളം മറിഞ്ഞ് ജലാശയത്തിൽ കാണാതായത് .
ഇയാളോടൊപ്പം വള്ളത്തിൽ ഉണ്ടായിരുന്ന 4 അതിഥി തൊഴിലാളികളും, തുഴച്ചിൽകാരനും നീന്തി രക്ഷപ്പെട്ടിരുന്നു. ജലാശയത്തിന്റെ മറുകരയിലുള്ള പച്ചമരത്തെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ ശേഷം വള്ളത്തിൽ മടങ്ങി വരുമ്പോഴാണ് ഇവർ സഞ്ചരിച്ച വള്ളം ശക്തമായ കാറ്റിൽ മറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാരും പിന്നീട് മൂന്നാറിൽ നിന്നുള്ള അഗ്നിശമനസേനയും തിരച്ചിൽ നടത്തിയെങ്കിലും സന്ദീപ് സിങ് റാമിനെ കണ്ടെത്താനായില്ല.
തുടർന്ന് ചൊവ്വാഴ്ച തൊടുപുഴയിൽ നിന്നും ഫയർഫോഴ്സ് സ്കൂബ ടീം സ്ഥലത്തെത്തി വള്ളം മറിഞ്ഞ ഭാഗത്ത് മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. എന്നാൽ സന്ദീപ് സിങ് റാമിനെ കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് ഇരുപതാം തിയതി രാവിലെ മുതൽ ദുരന്ത നിവാരണ സേനയുടെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.
അഞ്ചാം ദിനമായ ഇന്നും തിരച്ചിൽ തുടരുന്നതിനിടയിലാണ് മൃതദേഹം ജലാശയത്തിൽ പൊങ്ങിയത് കരക്ക് എത്തിച്ച മൃദദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ച ശേഷം പോസ്റ്റ്മർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.