ചിന്നക്കനാലില്‍ വന മേഖല ഇല്ലെന്ന് റവന്യൂ വകുപ്പ് ആവര്‍ത്തിച്ച് പറയുന്നത് ശരി വയ്ക്കുന്ന വിവരാവകാശ രേഖകള്‍ പുറത്ത്. റവന്യൂ വകുപ്പ് വനം വകുപ്പിന് ഭൂമി വിട്ട് നല്‍കിയിട്ടില്ലെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു

ആദിവാസികള്‍ക്ക് വിതരണത്തിനായി മാറ്റിയിട്ട ഭൂമിയില്‍ വനം വകുപ്പ് അവകാശവാദം ഉന്നയിച്ചതോടെ പ്രതിഷേധം ശക്തമായി. ഇതോടെ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 2024 നവംബര്‍ മാസം ഇരുപത്തി നാലാം തീയതി ജില്ലാ കളക്ടര്‍ക്ക് വനം വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, ഇങ്ങനെ 1950 മുതല്‍ ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി വനം വകുപ്പ് യൂക്കാലി പ്ലാന്‍റേഷന്‍ വച്ച് പിടിപ്പിച്ചിരുന്നുവെന്നും പിന്നീട് 1973 മുതൽ 1983 വരെയുള്ള കാലയളവില്‍ വനം, റവന്യൂ ഉദ്യോഗസ്ഥര്‍ ജോയിന്‍റ് മഹസര്‍ തയ്യാറാക്കി വനം വകുപ്പ് ഏറ്റെടുത്തുവെന്നുമാണ്. അതില്‍ ഉള്‍പ്പെട്ട ഭൂമിയാണ് എച്ച് എന്‍ എല്‍ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കിയിരുന്നത് എന്നുമാണ് വനം വകുപ്പിന്‍റെ മറുപപടി.
എന്നാല്‍ വനം വകുപ്പ് 1993ല്‍ ഈ ഭൂമി എച്ച് എന്‍ എല്‍ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കിയതായി കാണുന്നുണ്ടെങ്കിലും ഈ ഭൂമി റവന്യൂ വകുപ്പ് വനം വകുപ്പിന് രേഖാമൂലം കൈമാറിയതായുള്ള ഒരു രേഖകളും ഇല്ല എന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്.
എന്നാല്‍ റവന്യൂ വകുപ്പിന്‍റെ ഭൂമി വനം വകുപ്പ് പാട്ടത്തിന് നല്‍കിയിട്ടില്ല എന്ന് വനം വകുപ്പ് പറയുമ്പോളും എച്ച് എന്‍ എല്‍ കമ്പനിയില്‍ നിന്നും ഹെക്ടറിന് 1625 രൂപ വീതം വനം വകുപ്പ് പാട്ടതുക ഈടാക്കുന്നുണ്ടെന്ന് വനം വകുപ്പ് സമ്മതിക്കുന്നു.
ഒരു രേഖയുമില്ലാതെ വനം വകുപ്പ്,ഭൂമി കയ്യേറുകമാത്രമല്ല സ്വകാര്യ കമ്പനിയ്ക്ക് അനധികൃതമായി പാട്ടത്തിന് നല്‍കി പണം കൈപ്പറ്റി എന്നതും വ്യക്തമാവുകയാണ്. ചിന്നക്കനാലില്‍ വനം വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്ത് എന്ന ചേദ്യം പ്രസക്തമാണ്. ഉത്തരം ഒന്ന് മാത്രം, സര്‍ക്കാര്‍ ഉപേക്ഷിച്ചു എന്ന് വ്യക്തമാക്കിയ ചിന്നക്കനാലിലെ ആനപ്പാര്‍ക്ക് പദ്ധതി വനം വകുപ്പ് ഉപേക്ഷിച്ചിട്ടില്ല എന്നതാണ് അതിനുള്ള ഉത്തരം.