ഏലമല പ്രദേശം സുപ്രീം കോടതി ജഡ്ജിമാർ സന്ദർശിക്കണം : അഖിലേന്ത്യ കിസാൻസഭ

Nov 23, 2024 - 15:25
 0
ഏലമല പ്രദേശം സുപ്രീം കോടതി ജഡ്ജിമാർ സന്ദർശിക്കണം : അഖിലേന്ത്യ  കിസാൻസഭ
This is the title of the web page

സി.എച്ച്.ആർ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ജഡ്‌ജിമാർ ഏലമല പ്രദേശം സന്ദർശിച്ച് യഥാർത്ഥ വസ്‌തുതകൾ നേരിട്ട് മനസിലാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ സുപ്രീം കോടതിക്ക് കത്തുകൾ അയയ്ക്കുമെന്ന് അഖിലേന്ത്യ കിസാൻസഭ നേതാക്കൾ പത്ര സമ്മേളത്തിൽ അറിയിച്ചു. ഇപ്പോൾ ഒരുസംഘം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കിസാൻസഭ സംസ്‌ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, ജില്ലാ സെക്രട്ടറി ടി.സി.കുര്യൻ, കിസാൻസഭ മണജലം പ്രസിഡൻ്റ് കെ.വി.പ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

1822ലെ രാജവിളംബര പ്രകാരം 15720 ഏക്കർ മാത്രമാണ് ഏലമല പ്രദേശം. 1897 ലും തുടർന്ന് 1958 ലും 1987 ലും ഈ കാര്യം ജനകീയ സർക്കാരുകൾ ആവർത്തിച്ച് പ്രഖാപിച്ചിട്ടുണ്ട്. ഏലമല പ്രദേശം രാജകീയ വിളംബരത്തിലെ അതിർത്തികൾ അനുസരിച്ച് 2,15,720 ഏക്കർ ആണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2002 IA ൽ 302/ 2002 പ്രകാരം പരിസ്‌ഥിതി സംഘടന സുപ്രീം കോടതിയിൽ സമർപ്പിച്ച കേസിന്റെ വിസ്‌താരമാണ് ഇപ്പോൾ സുപ്രീം കോടതിയിൽ നടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് 2024 ഒക്ടോബർ 24 ലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഈ പ്രദേശവാസികൾ ഏറെ ആശങ്കയോടെയാണ് കാണുന്നത്. സുപ്രീം കോടതി വിധി പട്ടയ വിതരണം തടസപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയ സുപ്രീം കോടതിക്ക് 2004 ലും 2005 ലും അന്നത്തെ യുഡിഎഫ് സർക്കാർ മറുപടി നൽകാതിരുന്നത് ഗുരുതരമായ വീഴ്‌ചയായി മാറി. 2007 നവംബർ 10-ാം തീയതി എൽ.ഡി.എഫ് സർക്കാർ ചീഫ് സെക്രട്ടറി മുഖാന്തിരം സമർപ്പിച്ച സത്യവാങ്‌മൂലം 15720 ഏക്കർ മാത്രമാണ് ഏലമല പ്രദേശം എന്ന് വ്യക്തമാക്കി. 2024 ൽ വീണ്ടും ചീഫ് സെക്രട്ടറി സത്യവാങ്‌മൂലം നൽകിയിട്ടുണ്ട്.

എന്നാൽ സുപ്രിം കോടതി ഈ കാര്യത്തിൽ ഒരു അമിക്കസ്ക്യൂറിയെ നിയമിച്ചു. അവർ പ്രദേശത്തെ നിലവിലെ സ്‌ഥിതി പരസ്യമായി അന്വേഷിച്ച് പഠിക്കാതെയും രാജവിളംബരത്തിൻ്റെ അതിർത്തി മാത്രം പരിഗണിക്കുകയും ചെയ്‌തുകൊടുത്ത റിപ്പോർട്ടാണ് കോടതി പരിഗണിക്കുന്നത്. ഇടുക്കി മുഴുവൻ വനമാക്കുന്നതിനുവേണ്ടി മലയോരത്തിൻ്റെ ശത്രുക്കൾ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയുമായി ഒരു പ്രബല മായ ഗൂഡസംഘം പ്രവർത്തിക്കുന്നുണ്ട് .ഈ കാര്യത്തിൽ കേരള സർക്കാർ സ്വീകരിച്ചിട്ടുള്ളത് ജനങ്ങൾക്കനുകൂലമായ നിലപാടാണെന്ന് സർവരും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

കള്ളരേഖ കോടതിയിൽ സമർപ്പിച്ച് കോടതിയെ തെറ്റിധരിപ്പിച്ചവരുടെ മേൽ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നത് ഗൗരവമുള്ള കാര്യമാണ്. ഈ സാഹചര്യത്തിൽ കേസ് കേൾക്കുന്ന സുപ്രീം കോടതി ബെഞ്ച് ഈ പ്രദേശം നേരിട്ട് സന്ദർശി ച്ച് സ്ഥിതിഗതികൾ മനസിലാക്കണമെന്ന് കൃഷിക്കാർ നേരിട്ട് അഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി ചീഫ് ജസറ്റീസിന് ആയിരക്കണക്കിന് ജനങ്ങൾ ഈ മാസം 29 മുതൽ കത്തുകൾ അയയ്ക്കുന്ന പ്രക്ഷോഭ പരിപാടി കിസാൻ സഭ ആരംഭിക്കും.ഈ പരിപാടിയിൽ കൃഷിക്കാർ, വ്യാപാരികൾ, തൊഴിലാളികൾ അടക്കമുളള മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന് കിസാൻസഭ അഭ്യർത്ഥിച്ചു.

തുടർന്ന് 2023 ലെ വനസംരക്ഷണ ഭേദഗതി നിയമത്തിൻ്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് അനധിക്യതമായി സിഎച്ച്‌ആർ പ്രദേശത്തിൻ്റെ അവകാശം ഒഴിവാക്ക ണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും സംസ്‌ഥാന എക്‌സ്പേർട്ട് കമ്മറ്റിക്കും അപേക്ഷകൾ സമർപ്പിക്കും.ഈ പരിപാടിയിൽ അണിചേരാൻ ജില്ലയിലെ മുഴുവൻ ജനങ്ങളോടും കിസാൻസഭ അഭ്യർത്ഥിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow