മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം
രാവിലെ 11 മണിയോടെ കൂടിയാണ് സംഭവം.വീടിന് സമീപത്തെ വനത്തിൽ നിന്നും കന്നുകാലിയുടെ കരച്ചിൽ സമീപത്തെ കടയിലെ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്.പെട്ടെന്നുതന്നെ കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട വരുന്ന കന്നുകാലിയും. കടുവയുടെ ആക്രമണത്തിൽ കന്നുകാലിയുടെ കാലിനും പിൻവശത്തും ഗുരുതരമായി പരിക്കേറ്റിരുന്നു.കുറ്റിയാർവാലി സ്വദേശി പാണ്ടിയുടെ കന്നുകാലിക്ക് നേരെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്.
കൂടെയുണ്ടായിരുന്ന കന്നുകാലികളെയും കാണാതായതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ വനത്തിൽ തിരച്ചിൽ നടത്തി കണ്ടെത്തിയതോടെയാണ് പാണ്ടിയുടെ കുടുംബത്തിന് ആശ്വാസമായത്.കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിൽ മാത്രം മൂന്ന് കന്നുകാലികളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അടിക്കടി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിന് അധികൃതർ ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കോൺഗ്രസ് വീണ്ടും പ്രതിഷേധ സമരം സംഘടിക്കുമെന്നും മുൻ എംഎൽഎ എ കെ മണി പറഞ്ഞു.നിരവധി കുടുംബങ്ങൾ താമസിക്കുന്ന മേഖലയ്ക്ക് സമീപം തന്നെയാണ് കടുവയുടെ ആക്രമണം ഉണ്ടായിട്ടുള്ളത്.ഇതോടെ കുറ്റ്യാർവാലിയിലെ കുടുംബങ്ങൾ വളരെ ഭീതിയിലാണ്.