വീണ്ടും പടയപ്പയുടെ ആക്രമണം ; ജനവാസമേഖലയിലിറങ്ങി വീട് തകര്‍ത്ത് പടയപ്പ:- വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാന പടയപ്പ വീട് തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന ഏഴു പേര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.ഗ്രാംസ് ലാൻഡ് എസ്റ്റേറ്റ് ന്യൂ ഡിവിഷനില്‍ മീരാൻ മൊയ്തീന്റെ വീടാണ് ആന തകര്‍ത്തത്. ആറ് വീടുകള്‍ ഉള്‍പ്പെട്ട തൊഴിലാളി ലയത്തിലെ ഒരുവീടാണിത്. ചൊവ്വാഴ്ച വെളുപ്പിന് മൂന്നിന് സ്ഥലത്തെത്തിയ ആന മേല്‍ക്കൂര ആദ്യം തകര്‍ത്തു.പിന്നീട് അടുക്കള ഭാഗത്തെ ഭിത്തി തകര്‍ത്ത് അകത്തുകയറി അലമാരയും പാത്രങ്ങളും തകര്‍ത്തു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേരാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
ആന കിടപ്പുമുറിയുടെ ഭിത്തി തകര്‍ക്കാതിരുന്നതിനാല്‍ കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടു. വീട്ടുകാര്‍ ബഹളംവെച്ചെങ്കിലും ആന പിൻവാങ്ങിയില്ല. റോഡിലേക്ക് ഇറങ്ങി കറുപ്പ് സ്വാമിയുടെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും തകര്‍ത്തു. പിന്നീട് നാട്ടുകാരെത്തി ബഹളമുണ്ടാക്കി ഒരു മണിക്കൂറിനുശേഷമാണ് ആനയെ കാട്ടിലേക്ക് തുരത്താനായത്.