കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വച്ച് നഷ്ടപെട്ട മൊബൈൽ ഫോൺ ആശുപത്രി ജീവനകാരൻ മറിച്ചു വിറ്റു
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വച്ച് നഷ്ടപെട്ട മൊബൈൽ ഫോൺ ആശുപത്രി ജീവനകാരൻ മറിച്ചു വിറ്റു. കട്ടപ്പന സ്വദേശി ജയശ്രീ പി രാഘവന്റെ 32,000 രൂപ വില വരുന്ന മൊബൈൽ ഫോണാണ് ആശുപത്രി ജീവന ക്കാരൻ 7,500 രൂപക്ക് തൊടുപുഴ സ്വദേശിക്ക് വിറ്റത്.
കഴിഞ്ഞ മെയ് 21 നാണ് കട്ടപ്പന സ്വദേശി ജയശ്രീ പി രാഘവൻ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിയത്. അവിടെ വെച്ച് 32,000 രൂപവില വരുന്ന ജയശ്രീ യുടെ മൊബൈൽ ഫോൺ നഷ്ടപെട്ടു. തുടർന്ന് കട്ടപ്പന പോലീസിൽ പരാതി നൽകി. മാസങ്ങൾക്ക് ശേഷമാണ് മൊബൈൽ ഫോൺ ലഭിച്ചു എന്ന മെസേജ് ലഭിച്ചത്. മൊബൈൽ ഫോൺ പോലീസ് സ്റ്റേഷനിൽ നിന്നും കൈപ്പറ്റണമെന്നായിരുന്നു അറിയിപ്പ്. തുടർന്നുള്ള അന്വേഷണത്തിലാണ് ആശുപത്രി താൽക്കാലിക ജീവനക്കാരൻ മൊബൈൽ ഫോൺ തൊടുപുഴ മുതലകോട് സ്വദേശികൾക്ക് വിറ്റതായി വിവരം ലഭിച്ചത്.മൊബൈൽ ഫോൺ സ്ക്രീനിനടക്കം പൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. ആശുപത്രി ജീവനക്കാരനിൽ നിന്ന് നഷ്ടം ഈടാക്കി തരണം എന്നാണ് ജയശ്രീയുടെ ആവശ്യം. ഒപ്പം ഈ ജീവനക്കാരനെതിരെ ആശുപത്രി സൂപ്രണ്ടിനടക്കം കൂടുതൽ പരാതികൾ നൽകുമെന്നും ജയശ്രീ പറഞ്ഞു