2011 ന് ശേഷം ജനിച്ചവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരല്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്

എൻഡോസള്‍ഫാൻ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ന് ശേഷം ജനിച്ചവരെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. 2011 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.
ഇതോടെ പ്രതിഷേധവുമായി ജില്ലയിലെ എൻഡോസള്‍ഫാൻ ദുരിത ബാധിതര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.കേരളത്തില്‍ 2005 ഒക്ടോബര്‍ 25 നാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ആഘാതം ആറ് വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ ഉത്തരവ്. ഇതോടെ 6728 കുട്ടികളുടെ ജീവിതമാണ് ദുരിതത്തിലാകുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം അഞ്ച് ലക്ഷം ധനസഹായം കിട്ടിയവരാണ് പുറത്താക്കുന്ന ഈ കുട്ടികള്‍. സര്‍ക്കാറിന്‍റെ മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.