പ്രധാന പാതയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയറുകളുടെ തൂണുകൾ സ്ഥിരമായി മോഷ്ടിക്കുന്ന ആളെ കുട്ടിക്കാനം മുറിഞ്ഞപുഴയിൽ നിന്ന് പിടികൂടി
പ്രധാന പാതയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയറുകളുടെ തൂണുകൾ സ്ഥിരമായി മോഷ്ടിക്കുന്ന ആളെ കഴിഞ്ഞ രാത്രിയിൽ പിടികൂടി
മോട്ടോർ വാഹന വകുപ്പ് അധികൃതരാണ് പട്രോളിംഗിനിടെ കൊട്ടാരക്കര ദിണ്ടുഗൽ ദേശീയപാതയിൽ മുറിഞ്ഞപുഴയ്ക്ക് സമീപം വച്ച് മോഷ്ടാവിനെ കൈയ്യോടെപിടികൂടിയത് പിന്നീട് പോലീസ്അധികൃതർക്ക് കൈമാറി.പീരുമേട്
ലാൻട്രം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന വിജയകുമാർ എം നെ യാണ് പിടികൂടിയത്.
കൊട്ടാരക്കര ദേശീയപാതയിൽ മുറിഞ്ഞപുഴ കടുവ പറയ്ക്കു സമീപമാണ് രാത്രികാല പട്രോളിങ്ങിനിടെ മോട്ടോർ വാഹന വകുപ്പ് അധികൃതർ മോഷ്ടാവിനെ കയ്യോടെ പിടികൂടുന്നത്. റോഡ് അരികിൽ സ്ഥാപിചിരിക്കുന്ന ക്രാഷ്ബാരിയറുകളുടെ തൂണുകൾ മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിജയകുമാറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തൂണുകൾ മോഷ്ടിച്ച് കടത്താൻ ഉപയോഗിച്ച വാഹനം അടക്കമാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് മോഷ്ടാവിനെ പീരുമേട് പോലീസ്
അധികൃതർക്ക് കൈമാറി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മോഷ്ടാവ് കുറ്റം സമ്മതിച്ചു. മോഷ്ടിച്ച 21 ഓളം ക്രഷ് ബാരിയറിന്റെ തൂണുകൾ ഇയാളുടെ വാഹനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു.
മുൻപും സമ്മാനരീതിയിൽ വിവിധ ഇടങ്ങളിൽ നിന്ന് തൂണുകൾ മോഷ്ടിച്ചതായി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.ഇങ്ങനെ മോഷ്ടിക്കുന്ന തൂണുകൾ തമിഴ് നാട്ടിലടക്കം കൊണ്ട് ചെന്ന് വിൽക്കുകയാണ് യാണ് പ്രതി ചെയ്തു വന്നിരുന്നത്.സംഭവത്തിൽ പീരുമേട് പോലീസ് കേസെടുത്തു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.