വാഗമൺ ഉളുപ്പൂണിയിൽ ബ്ലേഡ് മാഫിയാ സംഘം വീട്ടിൽ കയറി ആക്രമിച്ചു: വീട്ടമ്മക്കും മകൾക്കും പരിക്ക്
വാഗമൺ ഉളുപ്പുണി ലക്ഷ്മി ഭവനിൽ ആർ സോമന്റെ വീട്ടിൽ കയറിയാണ് അക്രമിച്ചത്.അക്രമത്തിൽ സോമന്റെ ഭാര്യ പുഷ്പക്കും മകൾക്കും പരിക്കേറ്റു. ഇവർ പീരുമേട് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമിക്കാനെത്തിയവരെ നാട്ടുകാർ തടഞ്ഞുത് ചെറിയ സംഘർഷത്തിനിടയാക്കി.വാഗമൺ പോലീസ് എത്തി അക്രമി സംഘത്തിലുള്ളവരെ കസ്റ്റഡിയിൽ എടുത്തു.
മൂന്ന് വർഷം മുമ്പ് സോമന്റെ മകളുടെ വിവാഹ ആവശ്യത്തിനായി ഉളുപ്പുണി സ്വദേശിയായ പ്ലാക്കൂട്ടത്തിൽ ജോസഫ് എന്നറിയ പെടുന്ന കുട്ടപ്പൻ എന്നയാളുടെ പക്കൽ നിന്നും സ്ഥലം ഈടിൻമേൽ 3 ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. പലിശ മാസം തോറും കൊടുത്തു വരികയായിരുന്നു. പലിശപ്പണം കുടിശിക ആയപ്പോൾ കൂട്ട് പലിശ ആവുകയും ഇത് നൽകാൻ ഇവർക്ക് കഴിയാതെ വരികയും ചെയ്തു. ഇതേ തുടർന്ന് ഇരു കൂട്ടരും തമ്മിൽ തർക്കങ്ങളും നിലനിന്നിരുന്നു. ഇരുകൂട്ടരും സിവിൽ കേസ് നൽകുകയും ചെയ്തിട്ടുണ്ട് .
ഇതിനിടെ ചാക്കോ പലപ്രാവശ്യമായി സോമനോടും കുടുംബത്തോടും മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർക്ക് മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ വീടൊഴിഞ്ഞില്ല. തുടർന്ന് ഇന്നലെ ചാക്കോയും സംഘവും നാല് വാഹനങ്ങളിലായി സോമന്റെ വീട്ടിലെത്തി.
തുടർന്നുണ്ടായ തർക്കത്തിൽ സോമൻ്റെ ഭാര്യയേയും മകളേയും വീട്ടിൽ കയറി ആക്രമിക്കുകയും വീട്ടുപകരണങ്ങൾ ഉൾപ്പടെ നശിപ്പിക്കുകയും ചെയ്തതായാണ് പരാതി. പിന്നീട് നാട്ടുകാർ എത്തി അക്രമിസംഘത്തിൻ്റെ വാഹനം ചോറ്റു പാറയിൽ വച്ച് തടഞ്ഞു.വാഗമൺ പോലീസ് സ്ഥലത്തെത്തി ഏഴ് പേരെ കസ്റ്റഡിയിലെടുത്തു .
ഇയാളെക്കുറിച്ച് വ്യാപകമായ പരാതി ഉള്ളതിനാൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നാട്ടുകാർ സംഘടിതരായി എത്തി. പ്രതികൾ വന്ന രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.