കാഞ്ചിയാറിൽ ഇടിമിന്നലേറ്റ് വീട് തകർന്നു
കാഞ്ചിയാർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് വീട് തകർന്നത്.കഴിഞ്ഞ ദിവസം വീടിന്റെ സംരക്ഷണഭിത്തിയിൽ ഇടിമിന്നൽ ഏറ്റിരുന്നു.അപ്പോൾ കേട് പാടുകൾ ഒന്നും കാണാനില്ലായിരുന്നു. ഒരു ദിവസം കഴിഞ്ഞ് മഴയില്ലാതിരുന്ന സമയത്താണ് വീടും സംരക്ഷണ ഭിത്തിയും തകർന്നത്. അടുക്കള പൂർണ്ണമായും കിടപ്പുമുറി ഭംഗികമായും തകർന്നു. വീടിന്റെ ബാക്കി ഭാഗം വിണ്ട് കീറി ഏതു സമയവും തകരുന്ന അവസ്ഥയിലുമാണ്.
രോഗിയായ ജോസിന് ആകെ ഉണ്ടായിരുന്നത് വീടും 10 സെന്റ് ഭൂമിയും മാത്രമാണ്.അടുക്കളയിൽ ഉണ്ടായിരുന്ന പാത്രങ്ങളും അടുക്കള ഉപകരണങ്ങളും നശിച്ചു. 3 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാറി താമസിക്കാൻ ഈ കുടുമ്പത്തിന് മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ല.
കാഞ്ചിയാർ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും വില്ലേജ് അധികൃതരും വീട് സന്ദർശിച്ച്, എസ്റ്റിമേറ്റെടുക്കാൻ നടപടി സ്വീകരിച്ചു. മാറി താമസിക്കാൻ സൗകര്യം ഒരുക്കുകയും പുതിയതായി വീട് നിർമ്മിക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്നാണ് ഈ നിർദ്ധന കുടുംബത്തിൻ്റെ ആവശ്യം.