ഇരട്ടയാർ ഈട്ടിത്തോപ്പിലെ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ഇരട്ടയാർ ടൗണിലേക്ക് മാറ്റിയ നടപടിയില്‍ ഈട്ടിത്തോപ്പ് ആക്ഷന്‍ കൗണ്‍സില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. രക്ഷാധികാരി ഫാ. ജോസഫ് പാറക്കടവില്‍ ഉദ്ഘാടനംചെയ്തു.
ഇരട്ടയാർ ഈട്ടിത്തോപ്പിലെ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ഇരട്ടയാർ ടൗണിലേക്ക് മാറ്റിയ നടപടിയില്‍ ഈട്ടിത്തോപ്പ് ആക്ഷന്‍ കൗണ്‍സില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. രക്ഷാധികാരി ഫാ. ജോസഫ് പാറക്കടവില്‍ ഉദ്ഘാടനംചെയ്തു.ഇരട്ടയാര്‍ സാംസ്‌കാരിക നിലയത്തിന്റെ പരിസരത്തുനിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമാപിച്ച മാര്‍ച്ചില്‍ നിരവധി പേർ അണിനിരന്നു.
ഇരട്ടയാര്‍ പഞ്ചായത്തംഗം സോജന്‍ മാളിയേക്കല്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ മിനി പ്രതീഷ്, ആനന്ദ് സുനില്‍കുമാര്‍, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീകാന്ത് പെങ്ങാട്ട്‌തെക്കേല്‍, ബെന്നി കുഴികോടിയില്‍, രാജന്‍ വെള്ളാപ്പള്ളി, മിനി സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രക്ഷാധികാരി ഫാ. ജോസഫ് പാറക്കടവില്‍ ഉദ്ഘാടനംചെയ്തു.
ഈട്ടിത്തോപ്പില്‍ നാല് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചിരുന്ന ഡിസ്പെന്‍സറിയാണ് ഇരട്ടയാര്‍ ടൗണിലെ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ചത്. നാട്ടുകാരെയോ പഞ്ചായത്തംഗത്തെയോ അറിയിക്കാതെയായിരുന്നു നടപടി എന്ന് പ്രതിഷേധക്കാർ പറയുന്നു ഈട്ടിത്തോപ്പിലെ കെട്ടിടം കാലപ്പഴക്കംചെന്നതാണെന്നും പ്രവര്‍ത്തനക്ഷമമല്ലെന്നും അറിയിച്ചാണ് സ്ഥാപനം ഇരട്ടയാറിലേക്ക് മാറ്റിയത് എന്നും പകരം കെട്ടിടം കുറഞ്ഞ വാടകയ്ക്ക് നല്‍കാമെന്ന് അറിയിച്ച് നാട്ടുകാര്‍ രണ്ടുമാസംമുമ്പ് കത്ത് നല്‍കിയിരുന്നെങ്കിലും പഞ്ചായത്ത് കമ്മിറ്റിയില്‍ പരിഗണിക്കുകയോ മറുപടി നല്‍കുകയോ ചെയ്തില്ല. എന്നും മെഡിക്കല്‍ ക്യാമ്പിന് കൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവിടെനിന്ന് മരുന്നുകളും കടത്തിയതായും പറഞ്ഞു.
സ്ഥാപനം ഈട്ടിത്തോപ്പില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ഈട്ടിത്തോപ്പില്‍ പന്തംകൊളുത്തി പ്രകടനവും ചൊവ്വാഴ്ച വഴിതടയലും സംഘടിപ്പിച്ചിരുന്നു.

