തൃശൂരില്‍ നോട്ടീസ് കൊടുക്കാൻ എത്തിയ പൊലീസുകാരനെ പ്രതിയും മകനും ആക്രമിച്ചു
നോട്ടീസ് കൊടുക്കാൻ എത്തിയ പൊലീസുകാരനെ പ്രതിയും മകനും ആക്രമിച്ചു. തൃശ്ശൂർ അന്തിക്കാട് സ്റ്റേഷനിലെ സിപിഒ അരുണ്‍ രാജിനാണ് മർദനമേറ്റത്.അന്തിക്കാട് സ്വദേശി മണികണ്ഠൻ മകൻ അക്ഷയ് എന്നിവരാണ് ആക്രമണം നടത്തിയത്.പണം വാങ്ങി പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപിച്ചായിരുന്നു മർദനം. മർദനമേറ്റ അരുണിനെ വലപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.



