നടൻ ശ്രീനിവാസൻ വിടവാങ്ങി; അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍

Dec 20, 2025 - 09:20
 0
നടൻ ശ്രീനിവാസൻ വിടവാങ്ങി; അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍
This is the title of the web page

നടൻ ശ്രീനിവാസൻ അന്തരിച്ചു. തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ അദ്വിതീയനായ പ്രതിഭയാണ് ശ്രീനിവാസൻ.

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം, സാധാരണക്കാരന്റെ ജീവിതത്തെ നർമ്മത്തില്‍ ചാലിച്ച്‌ വെള്ളിത്തിരയില്‍ എത്തിക്കുന്നതില്‍ വിജയിച്ച കലാകാരനാണ്. നാല് പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്ബ് സ്വദേശിയായ ശ്രീനിവാസൻ 1977-ല്‍ പി.എ. ബക്കറുടെ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ തിരക്കഥാകൃത്ത് എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം ചേർന്ന് അദ്ദേഹം ഒരുക്കിയ ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. 'നാടോടിക്കാറ്റ്', 'പട്ടണപ്രവേശം', 'വരവേല്‍പ്പ്', 'സന്ദേശം' തുടങ്ങിയ സിനിമകള്‍ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചവയാണ്.

ദശരഥം മുതല്‍ ചിന്താവിഷ്ടയായ ശ്യാമള വരെ ഒരു സംവിധായകൻ എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചു. 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' തുടങ്ങിയ ചിത്രങ്ങള്‍ മനുഷ്യസഹജമായ ബലഹീനതകളെയും കുടുംബബന്ധങ്ങളെയും ഗൗരവത്തോടെയും നർമ്മത്തോടെയും നോക്കിക്കണ്ടവയാണ്. ഈ ചിത്രങ്ങള്‍ക്ക് സംസ്ഥാന-ദേശീയ തലങ്ങളില്‍ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മലയാള സിനിമയിലെ മുൻനിര താരങ്ങളാണ്. മലയാളികളുടെ സ്വീകരണമുറികളില്‍ ഇന്നും പൊട്ടിച്ചിരികള്‍ പടർത്തുന്ന ശ്രീനിവാസന്റെ സംഭാഷണങ്ങള്‍ സിനിമയുള്ള കാലത്തോളം നിലനില്‍ക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow