ഇരട്ടയാർ നോർത്ത് വെട്ടിക്കാമറ്റം പ്രകാശ് റോഡിൽ നിലകൊള്ളുന്ന കലിംങ്ക് അപകട ഭീഷണി ഉയർത്തുന്നു

വെട്ടിക്കാമറ്റം പ്രകാശ് റോഡിലാണ് കലുങ്ക് നിലകൊള്ളുന്നത്. കഴിഞ്ഞ പ്രളയ കാലത്ത് ശക്തമായ വെള്ളം ഒഴുകിയാണ് ഈ കലുങ്കിൻ്റെ ഒരു ഭാഗത്തെ കൽക്കെട്ട് ഇടിഞ്ഞത്. ഇതോടെ കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. സംഭവം ഉണ്ടായ അന്നുതന്നെ നാട്ടുകാർ ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർ പൊതുമരാമത്ത് വിഭാഗത്തെ വിഷയം ധരിപ്പിച്ചതാണ്അ.ന്ന് ചെറിയ രീതിയിൽ അപകട ഭീഷണി ഉണ്ടെന്നു കാണിച്ച് റിബൺ കിട്ടി മടങ്ങിയത് അല്ലാതെ പിന്നീട് നടപടി ഒന്നും ഉണ്ടായില്ല എന്ന് പ്രദേശവാസികൾ പറയുന്നു.
പിന്നീടുണ്ടായ കാലവർഷത്തിലും അപകട ഭീഷണി ആളുകൾ ചൂണ്ടിക്കാണിച്ചപ്പോൾ സമാന രീതിയിൽ ടാർ വീപ്പ വച്ച് മുന്നറിയിപ്പ് സംവിധാനം മാത്രമായി ചുരുക്കി എന്ന പ്രദേശവാസികൾ പറയുന്നു.വലിയ ബസ്സുകൾ ടോറസ് ലോറികൾ അടക്കം ഇതുവഴി കടന്നു പോകുന്നതാണ്. അപകട ഭീഷണിയുള്ള ഭാഗത്ത് ഭാരവാഹനങ്ങൾ ഒന്നു നിർത്തേണ്ട സാഹചര്യം ഉണ്ടായാൽ ഉറപ്പായും ഈ കലുങ്ക് ഇടിയും എന്നാണ് നാട്ടുകാർ പറയുന്നത്.
നിലവിൽ സമീപത്തെ വ്യാപാരികളുടെ നേതൃത്വത്തിൽ ഇതുവഴി കടന്നുവരുന്ന വാഹന ഡ്രൈവർമാരോട് പ്രദേശത്തെ അപകട ഭീഷണി പറഞ്ഞു മനസ്സിലാക്കിയാണ് കടത്തിവിടുന്നത്. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്ന് ഈ കലുങ്കിന്റെ അപകട ഭീഷണിക്ക് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്.