ഇടുക്കി വന്യജീവി സങ്കേതത്തിൽ വന്യ ജീവികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്ന വിത്തൂട്ട് പദ്ധതിയ്ക്ക് തുടക്കമായി

കിഴുകാനം ഡിവിഷനിലെ കൊല്ലത്തിക്കാവിൽ വിത്തെറിഞ്ഞ് വാഴൂർ സോമൻ എം.എൽ എ ഉത്ഘാടനം ചെയ്തു.ജൂൺ 15 മുതൽ ഓഗസ്റ്റ് 16 വരെ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന മിഷൻ ഫുഡ് ഫോഡ്ഢർ ആൻ്റ് വാട്ടർ പദ്ധതിയുടെ ഭാഗമായാണ് വിത്തൂട്ട് ഞാവൽ കാട്ടുമാവ് തുടങ്ങിയ വിവിധയിനം വിത്തുകൾ മണ്ണ് ,ചാണകം ,മഞ്ഞൾ എന്നീ മിശ്രിതത്തിൽ പാക്കപ്പെടുത്തി വനം ഹരിതാഭമാക്കുകയാണ് ലക്ഷ്യം.
10000 വിത്തുണ്ടയാണ് ( സീഡ് ബോൾ) ഇടുക്കി വന്യജീവി സങ്കേതത്തിൽ എറിയുന്നത്. ഭക്ഷണവും,വെള്ളവും ഉറപ്പാക്കിയാൽ മനുഷ്യ- വന്യമൃഗ സംഘർഷം കുറയ്ക്കാൻ കഴിയുമെന്നാണ് വനം വകുപ്പ് കരുതുന്നത്. സത്യനാഥ്, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ, അസി. വാർഡൻ ബി.പ്രസാദ് കുമാർ , ഇക്കോ ഡവലപ്മെൻ്റ് കമ്മ റ്റി ( ഇഡിസി) ചെയർമാൻമാർ ഊര് മൂപ്പൻമാർ തുടങ്ങിയവർ പങ്കെടുത്തു.