വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും അവസരോചിതമായ ഇടപെടലിലൂടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി മാതൃകയായി പീഡിയാട്രിക് ഡോക്ടർ വി.എസ് ബെറ്റിയും.ഇ എൻ ടി ഡോക്ടർ ഗിരീഷ്മ മത്തച്ചനും

ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് കാഞ്ചിയാർ സ്വദേശിനിയായ സ്ത്രീയേ വീട്ടിൽ പ്രസവിച്ചതിനേത്തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.ഉടൻതന്നെ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന ഡോക്ടർ ഗിരീഷ്മ മത്തച്ചൻ പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് ആശുപത്രി RMO ഇൻചാർജ് ENT ഡോക്ടറായ ഡോക്ടർ ബെറ്റിയേ വിളിച്ചു വരുത്തുകയുമായിരുന്നു.
ഗൈനക്കോളജിയുടെ സേവനം ലഭ്യമല്ലാത്ത കട്ടപ്പന താലൂക്കാശുപത്രിയിൽ ഡോ. ബറ്റിയുടെയുംഡോ. ഗിരീഷ്മയുടെയും അവസരോചിതമായ ഇടപെടൽ മൂലമാണ് കുട്ടിയേ പൂർണ്ണ ആരോഗ്യത്തോടെ സംരക്ഷിക്കുവാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ ഇവർ പോയിരുന്നു. ജൂലൈ 7 നാണ് പ്രസവത്തിൻ്റെ തിയതി നൽകിയത്. ഇതിനിടയിലാണ് വീട്ടിൽ പ്രസവം നടന്നതും.
വീട്ടിൽ പ്രസവിച്ചതിനേത്തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ ഉടൻ കട്ടപ്പന താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു.എന്നാൽ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റോ മറ്റ് വേണ്ട സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല,എന്നാൽ അടിയന്തര ചികിത്സ വേണ്ടിയിരുന്ന അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക ചികിത്സ ഉറപ്പു നൽകിയ ശേഷമാണ് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് തുടർ ചികിൽസകൾക്കായി പറഞ്ഞയച്ചത്.