ശക്തമായ മഴയിൽ ഉപ്പുതറ പഞ്ചായത്ത് പശുപ്പാറ ലക്ഷം വീട് കോളനിക്ക് സമീപം വീട് തകർന്നു. റിച്ചു ഹൗസിൽ കെ സി വിജയൻ്റെ വീടാണ് തകർന്ന് വാസയോഗ്യമല്ലാതായത്

കാലവർഷം ശക്തിയാർജിക്കുകയാണ് ഒപ്പം പ്രകൃതി ദുരന്തങ്ങളും ഉയരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞുള്ള ശക്തമായ മഴയിലാണ് ഉപ്പുതറ പഞ്ചായത്തിൽ പശുപ്പാറ ലക്ഷം വീട് കോളനിയിൽ റിച്ചു ഹൗസിൽ കെ സി വിജയൻ്റെ വീടിൻ്റെ ഒരു ഭാഗം തകർന്നത്. ഈ സമയം വിജയൻ്റെ ഭാര്യ സുഗതമ്മയും മകൾ ഭവ്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മഴയത്ത് വലിയ ശബ്ദം കേട്ടത്തോടെ ഇവർ പുറത്തേക്ക് ഓടി. മഴയ്ക്ക് ശേഷം വന്ന് നോക്കിയപ്പോഴാണ് വീടിൻ്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന് കിടക്കുന്നത് കണ്ടത്.
വീട് പൂർണ്ണമായും വാസയോഗ്യമല്ലാതായി. 7 സെൻ്റ് ഭൂമിയും വീടും മാത്രമാണുണ്ടായിരുന്നത്. മാറി താമസിക്കാൻ മറ്റൊരിടം ഇല്ലാത്തതിനാൽ നിലം പൊത്താറായ വീട്ടിലാണ് ഇവർ കഴിയുന്നത്. വീടിൻ്റെ ദുരവസ്ഥ മനസിലാക്കി ഉപ്പുതറ പഞ്ചായത്ത് മുൻ ഭരണ സമിതിയുടെ ലൈഫ് ഭവന പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചില പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ടില്ല, മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഈ കുടുബത്തെമാറ്റി താമസിച്ചില്ലെങ്കിൽ ജീവൻ തന്നെ പൊലിയുന്ന അവസ്ഥയിലാണ്