കൊട്ടാരക്കര ഡിണ്ടുഗൽ ദേശീയപാതയിൽ പീരുമേട് ടൗണിന് സമീപത്തെ പാലത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനും അപകടാവസ്ഥയിൽ ആയ കൈവരികൾ പുനർ നിർമ്മിക്കുവാനും നടപടി വൈകുന്ന വിഷയത്തിൽ മനുഷ്യ അവകാശ കമ്മീഷന്റെ ഇടപെടൽ

ദേശീയ പാത 183 ൽ പീരുമേട് ടൗണിന് സമീപത്തെ പാലത്തിന്റെ കൈ വരികളാണ് തകർച്ചയുടെ വക്കിൽ എത്തിയിരിക്കുന്നത്. കാലപഴക്കത്താൽ കൈവരികൾക്ക് ബലക്ഷയമായി .സിമന്റ് ഉൾപെടെ അടർന്നു പോയി ഏതു നിമിഷവും തകരുന്ന സാഹചര്യത്തിലാണ് . താരതമ്യേന വീതി കുറഞ്ഞ പാലമായതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽ നടയാത്രികർക്ക് സൈഡിലേക്ക് വിശ്വസിച്ച് കയറി നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. കൈവരിയിൽ പിടിച്ചാൽ ഇത് ഒടിഞ്ഞു വീഴും .
മഴ ശക്തമാകുബോൾ പാലത്തിൽ വെള്ളക്കെട്ടും രൂക്ഷമാണ് .ഇത് ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രികരെയും ഇരുചക വാഹന യാത്രികരെയും പ്രതിസന്ധിയിലാക്കുന്നുണ്ട് . ദേശീയ പാതയായതിനാൽ നിരവധി വാഹനങ്ങളാണ് രാത്രിയിലും പകലുമായി ഇതു വഴി കടന്നുപോകുന്നത്. നിലവിൽ കൈവരിയുടെ സിമന്റ് ഇളകി വാർക്ക കമ്പി തെളിഞ്ഞു നിൽക്കുകയാണ്. ഈ വിഷയം നിരവധി തവണ മാധ്യമ വാർത്ത ആയിരുന്നു. ഇത് തുടർന്ന് പീരുമേട്ടിലെ മനുഷ്യ അവകാശ പ്രവർത്തകൻ ഡോക്ടർ ഗിന്നസ് മാടസ്വാമി വിഷയത്തിൽ ഇടപെടുകയും കമ്മീഷന് പരാതി നൽകുകയും ചെയ്തു.
ഇതിൻറെ അടിസ്ഥാനത്തിൽ കമ്മീഷൻ ആദ്യഘട്ടത്തിൽ ഇടപെടൽ നടത്തി പൊതുമരാമത്ത് വകുപ്പിനോട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉടൻതന്നെ നടപടി സ്വീകരിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മറുപടി നൽകി എന്നാൽ ഇതിനുശേഷം നാളുകൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് ഡോക്ടർ ഗിന്നസ് മാടസ്വാമി വീണ്ടും പരാതിയുമായി കമ്മീഷനെ സമീപിച്ചത്. ഇതിൻറെ അടിസ്ഥാനത്തിൽ അടുത്തദിവസം പീരുമേട്ടിൽ നടക്കുന്ന കമ്മീഷന്റെ സിറ്റിങ്ങിൽ ഈ വിഷയം ഗൗരവമായി പരിഗണിക്കുമെന്നും മാടസ്വാമി പറഞ്ഞു.