തൊടുപുഴയിൽ വളർത്തുനായക്ക് ഉടമയുടെ ക്രൂര മർദനം. ശരീരമാകെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം നായയെ ഉടമ തെരുവിൽ ഉപേക്ഷിച്ചു

വിളിച്ചിട്ട് വന്നില്ലെന്ന കാരണത്താലാണ് നായയെ മർദിച്ചത്. സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്തു.തൊടുപുഴ മുതലക്കോടത്ത് നിന്നാണ് അനിമൽ റെസ്ക്യൂ ടീം നായയെ കണ്ടെത്തുന്നത്. നായയുടെ ദേഹമാസകലം മുറിവേറ്റിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റെസ്ക്യൂ ടീം അംഗങ്ങളായ കീർത്തിദാസ്,മഞ്ജു എന്നിവർ സ്ഥലത്തെത്തി നായയെ ഏറ്റെടുത്തു.
നായയെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിൽസ നൽകിയ ശേഷം ഇവർ അഭയകേന്ദ്രത്തിലേക്ക് മാറ്റി. നായയുടെ തലയ്ക്ക് ഉൾപ്പെടെയാണ് പരിക്ക്. ശരീരമാകെ വെട്ടേറ്റ പാടുകളുണ്ട്. നായയെ ഉപദ്രവിച്ച ഉടമയ്ക്കെതിരെ അനിമൽ റെസ്ക്യൂ ടീമിൻ്റെ പരാതിയിൽ തൊടുപുഴ പോലിസ് കേസെടുത്തു.
അതേസമയം തെരുവിൽ അലഞ്ഞ് തിരിയുന്നതും ഉടമകൾ ഉപേക്ഷിച്ചതുമായ മൃഗങ്ങൾക്ക് അഭയകേന്ദ്രമോ ചികിൽസാ സൗകര്യങ്ങളോ ജില്ലയിൽ ഇല്ലെന്നും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും റെസ്ക്യൂ ടീം അംഗങ്ങൾ പറയുന്നു.
What's Your Reaction?






