വേനൽ ചൂട് ഉയന്നക്കോടെ പഴവർഗ്ഗങ്ങളുടെ വിൽപ്പനയും വർദ്ധിച്ചു

ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് പഴങ്ങൾ. ഒരാൾ ശരാശി രണ്ട് ലിറ്റർ വെളും കുടിക്കണമെന്നണ് വിദഗ്ദ്ധരുടെ അഭിപ്രായമെങ്കിലും പലരുമിത് കേൾക്കാറില്ല.കടുത്ത വേനലിൽ പുറത്തേക്കിറങ്ങിയാൽ ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥ. പഴവർഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനും വേനൽച്ചൂടിൽ നിന്ന് രക്ഷയും നൽകും.
പ്രാദേശികമായി ലഭ്യമാകുന്ന പഴവർഗങ്ങളാണ് ഏറ്റവും മികച്ചത്. നേത്രപ്പഴം ചെറു പഴങ്ങൾ, മാങ്ങ, ചക്ക, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക ഇവയിൽ നേത്രപഴത്തിന് ആപ്പിളിൽ നിന്ന് കിട്ടുന്ന വൈറ്റമിനേക്കാൾ അധികം വൈറ്റമിനുകൾ ലഭിക്കും. പൊട്ടാസ്യം,മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും വൈറ്റമിൻ ബി.6,വൈറ്റമിൻ സി എന്നിവ ഉൾപ്പെടെയുള്ല മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.
തണുത്തവെളളവും ഐസ്ക്രീമും കഴിക്കുമ്പോൾ ആശ്വാസമുണ്ടാകുമെങ്കിലും ഒടുവിൽ ഉഷ്ണമുണ്ടാക്കും. പഴങ്ങളിലെ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ആരോഗ്യം വർദ്ധിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. പേനലിൽ തണ്ണി മത്താനാഞ്ഞ് താരം .വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ല പഴമാണ്.
വിറ്റമിൻ എ, വിറ്റമിൻ ബി 6, വിറ്റമിൻ ബി1, വിറ്റമിൻ സി,ഫൈബർ,സിങ്ക്, മഗ്നീഷ്യം തുടങ്ങി പോഷകഘടകങ്ങളുടെ കലവാറയാണ്. സൂര്യപ്രകാശത്തിൽ അടങ്ങിയിട്ടുള്ല അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽവരുത്തുന്ന പ്രശ്നങ്ങളെ പരിഹരിക്കും. ഓറഞ്ചും വലിയ ഗുണമുള്ള യനയാണ്. പഴങ്ങൾക്ക് വില്പന കൂടിയതിന് പിന്നാലെ വിലയും ഉയർന്നിട്ടുണ്ട്. ഇത് ഉപഭോക്താക്കളെ വലക്കുകയും ചെയ്യുകയാണ്