വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ പോളിടെക്നിക് കോളേജിന് സമീപം വന്യമൃഗത്തെ കണ്ടു പുലിയെന്നോ പൂച്ച പുലിയെന്നോ അഭ്യൂഹം ;വനം വകുപ്പ് പരിശോധന ആരംഭിച്ചു

വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ പോളിടെക്നിക്ക് ക്യാമ്പസിനുള്ളിൽ ആണ് വന്യമൃഗത്തെ കണ്ടത്. പുലിയാണോ പൂച്ച പുലിയാണോ എന്ന അഭ്യൂഹം നിലനിൽക്കുകയാണ്.കഴിഞ്ഞ ദിവസം രാവിലെ ആറരയോട് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്ന ശരണ്യ ഹോസ്റ്റ്ലിലേക്ക് നടന്ന് പോകുമ്പോൾ ഒരു പുലിയെന്ന് തോന്നിക്കുന്ന ജീവി റോഡിന് കുറുകെ പോകുന്നതായി കണ്ടു എന്നാണ് പറയുന്നത്.
ഇതിനുശേഷം ഇവർ ഭയന്ന് ഒച്ച വച്ചതോടെ വന്യമൃഗം കാട്ടിലേയ്ക്ക് ഒളിച്ചു.തനിയെ പോകാൻ ഭയന്ന ശരണ്യ മറ്റ് ജീവനക്കാരെയും വിളിച്ച് വരുത്തിയാണ് ഹോസ്റ്റലിലേയ്ക്ക് ജോലിക്കായി പോയത്.തുടർന്ന് പോളിടെക്നിക്ക് ജീവനക്കാർ എത്തി വിവരങ്ങൾ അറിഞ്ഞയുടൻ വനപാലകരെ വിവരംമറിയച്ചതനുസരിച്ച് കുമളി റെയ്ഞ്ചിൽ നിന്ന് വന്നവർ തിരച്ചിൽ നടത്തി.
പോളിടെക്നിക്ക് കോംപൗണ്ടിലെ സ്ഥാപിച്ച സിസി ടിവി യിലെ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചു.അതിൽ നിന്ന് റോഡ് മുറിച്ചു കടന്ന് പോകുന്ന ജീവിയെ കണ്ടങ്കിലും ഏതാണന്ന് വ്യക്തമായില്ല. എന്നാൽ വ്യക്തത വരുത്താൻ വനം വകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിക്കുവാൻ തീരുമാനിച്ചു.