ചൊക്രമുടി കയ്യേറ്റം ശരിവച്ച് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്
ചൊക്രമുടി കയ്യേറ്റം ശരിവച്ച് അന്വേഷണ റിപ്പോർട്ട്. കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിലെന്ന് പ്രത്യേക കമ്മറ്റി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. നിർമ്മാണം നടത്തിയവർക്കെതിരെ നടപടി വേണമെന്ന് റിപ്പോർട്ട് പറയുന്നു. കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. പുറംപോക്കിന് ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫീസറുടെ നടപടി തെറ്റാണ്.
പരിശോധന നടത്താതെ തഹസിൽദാർ നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകി. എൻ ഓ സി ഇല്ലാതെയുള്ള നിർമ്മാണം റവന്യൂ വകുപ്പും പോലീസും തടഞ്ഞില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.കഴിഞ്ഞ ദിവസമാണ്ചൊക്രമുടി കയ്യേറ്റം അന്വേഷിക്കുന്നതിനായി പ്രത്യേക കമ്മറ്റിയെ ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി നിയോഗിച്ചത്.തഹസിൽദാർ അടക്കമുള്ളവർ ഉൾപ്പെട്ടതാണ് പ്രത്യേക കമ്മിറ്റി.