വലിയ ദുരന്തമായി തീരേണ്ട പൂപ്പാറ മെഡിക്കൽ ലാബിലെ തീപിടിത്തം ഇല്ലാതാക്കിയത് ഷാരോൺ ബെന്നിയുടെ അവരോചിതമായ ഇടപെടൽ
വലിയ ദുരന്തമായി തീരേണ്ട പൂപ്പാറ മെഡിക്കൽ ലാബിലെ തീപിടിത്തം ഇല്ലാതാക്കിയത് ഷാരോൺ ബെന്നിയുടെ അവരോചിതമായ ഇടപെടൽ. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ പൂപ്പാറയിലെ ശാന്തൻപാറ സർവ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കൽ ലാബിൽ തീ പടർന്നത് . മരുന്ന് ചൂടാക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണത്തിനാണ് തീ പിടിച്ചത്.
ഇത് കണ്ട് ഭയന്ന ജീവനക്കാരിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് തൊട്ടടുത്ത ഗ്രീൻ പാലസ് ലോഡ്ജിൻ്റെ മാനേജറായ നെടുങ്കണ്ടം ചേമ്പളം സ്വദേശി മുള്ളുകാലായിൽ ഷാരോൺ ബെന്നി ഓടിയെത്തിയത്. അപ്പോഴേക്കും കനത്ത പുക ഉയർന്നതിനാൽ ലാബിലേയ്ക്ക് പ്രവേശിക്കാൻ വളരെ പ്രയാസകരമായി. ഇതിനിടയിൽ തീ ആളിപ്പടരുവാനും തുടങ്ങി. ലാബ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ മുകളിലെ രണ്ട് നിലകളിലായാണ് ശാന്തൻപാറ സർവ്വീസ് സഹകരണ ബാങ്കും ലോഡ്ജും പ്രവർത്തിച്ച് വരുന്നത്.
തിങ്ങി നിറഞ്ഞ പുകയെ മറികടന്ന് ഷാരോൺ ലാബിനുള്ളിൽ പ്രവേശിക്കുകയും അവിടെ ഉണ്ടായിരുന്ന തീ അണക്കുവാൻ fire extinguisher ഉപയോഗിച്ചുവെങ്കിലും അത് ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വന്നതോടെ വേഗം വെള്ളം എത്തിച്ച് തീ കെടുത്തുകയായിരുന്നു.കഴിഞ്ഞ വർഷം പൂപ്പാറയിൽ കോളേജ് ഗ്രൗണ്ടിൽ കൂട്ടിയിട്ട ലക്ഷങ്ങൾ വില വരുന്ന പൈപ്പുകൾ കത്തിനശിച്ചിരുന്നു.
അന്ന് അടിമാലി , നെടുങ്കണ്ടം എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം മണിക്കൂറുകൾ നീണ്ടുനിന്ന പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കുവാൻ സാധിച്ചത്. ഇത്തരത്തിൽ ആകേണ്ട വലിയ അപകട സാധ്യതയാണ് ഷാരോണിൻ്റെ മനോബലം കൊണ്ട് നടത്തിയ പ്രവർത്തനം കൊണ്ട് ഇല്ലാതായത്.