ഇടുക്കി മെഡിക്കൽ കോളജിന് കാരണം കാണിക്കൽ നോട്ടിസ്
മെഡിക്കൽ എജ്യുക്കേഷൻ സമിതി സമർപ്പിച്ച വാർഷിക റിപ്പോർട്ടിൽ വിവിധ അപാകത കൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 20 ഡിപ്പാർട്മെന്റുകളിലും ആവശ്യത്തിനു ഫാക്കൽറ്റികളും സീനിയർ റസിഡന്റുമാരും ട്യൂട്ടർമാരും ഇല്ലെന്ന കാര്യം എടുത്തുപറ ഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ കിടക്കകൾ കുറവാണെന്നും മേജർ ശസ്ത്രക്രിയകൾ കുറച്ചു മാത്രമേ ചെയ്യുന്നുള്ളൂവെന്നും പറയുന്നു. കണ്ണ്, ഇഎൻടി വിഭാഗങ്ങളിലെ കുറവുകളും എക്സ്റേ, അൾട്രാസൗണ്ട് സ്കാൻ, സിടി സ്കാൻ, എംആർഐ സ്കാൻ എന്നിവയിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.കോളജിൽ വിദഗ്ധ സമിതി നടത്തിയ പരിശോധനകളിലും വിഡിയോ റിക്കോർഡിങ്ങിലും കണ്ടെത്തിയ ഗുരുതരമായ പോരായ്മകളുടെ അടിസ്ഥാനത്തിലാണു നോട്ടിസ്.
► നോട്ടിസ് അയച്ചത് ദേശീയ മെഡിക്കൽ കമ്മിഷൻ ► മറുപടി തൃപ്തികരമല്ലെങ്കിൽ സീറ്റുകൾ കുറയും
മെഡിക്കൽ എജ്യുക്കേഷൻ റഗുലേഷൻ ആക്ട‌് പ്രകാരം ഒരു കോടി രൂപ വരെ പിഴ ചുമത്താ വുന്ന കുറ്റമാണിതെന്നും നോട്ടി സിൽ വ്യക്‌തമാക്കുന്നു. 3 ദിവസ ത്തിനുള്ളിൽ മതിയായ വിശദീക രണം നൽകിയില്ലെങ്കിൽ എംബി ബിഎസ് സീറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നും 19ന് അയച്ച കത്തിൽ വ്യക്തമാക്കു ന്നു. നാളെ രാവിലെ 10നു ഹിയ റിങ്ങിനു സമയം അനുവദിച്ചിട്ടുണ്ട്.