കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിധീഷ് കൊടുംകുറ്റവാളി; കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യയെയും കൊലപ്പെടുത്താൻ നീക്കം, ഭക്ഷണം പോലും നൽകാതെ പീഡനം

Mar 29, 2024 - 11:42
 0
കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിധീഷ് കൊടുംകുറ്റവാളി; കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യയെയും കൊലപ്പെടുത്താൻ നീക്കം, ഭക്ഷണം പോലും നൽകാതെ പീഡനം
This is the title of the web page

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിധീഷ് കൊലപ്പെട്ട വിജയൻ്റെ ഭാര്യയെ ഭക്ഷണം പോലും നൽകാതെ പീഡിപ്പിച്ചതായി മൊഴി.ഇവരെ കൊല്ലാൻ നീക്കം നടത്തിയതായും സൂചനയുണ്ട്. ഏപ്രിൽ 15 ന് വിജയൻ്റെ ഭാര്യയുടെ ആയുസ് അവസാനിക്കുമെന്നാണ് നിധീഷ് ഇവരെ വിശ്വസിപ്പിച്ചിരുന്നതെന്ന് കുടുംബാംഗങ്ങൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയതായും സൂചനയുണ്ട്. കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിധീഷ് കൊടും കുറ്റവാളിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷം രാവിലെ രണ്ട് ഗോതമ്പ് ദോശയും വൈകിട്ട് റേഷനരിയുടെ ഒരു തവി കഞ്ഞിയുമായിരുന്നു നൽകിയത്. ഇതേ സമയം നിധീഷും വിജയൻ്റെ മകളും കഴിച്ചിരുന്നത് മാംസാഹാരം ഉൾപ്പെടെയുള്ള നല്ല ഭക്ഷണങ്ങളായിരുന്നു.ഈ മാസം 15 വരെയെ ആയുസ് ഉള്ളുവെന്നായിരുന്നു വിജയൻ്റെ ഭാര്യയെ നിധീഷ് വിശ്വസിപ്പിച്ചിരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരട്ടക്കൊല കേസിൽ ഇയാൾ പോലീസ് പിടിയിലായതിനാലാണ് ഇവരുടെ ആയുസ് നീട്ടിക്കിട്ടിയത്. വിജയൻ്റെ ഭൂമി വിറ്റ് കിട്ടിയ പണം പൂജയിലൂടെ അപ്രത്യക്ഷമായതായാണ് മൊഴി. പണത്തിനായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആക്രി സാധനങ്ങൾ മോഷ്ടിച്ചിരുന്നത് ആർക്കും സംശയം ഉണ്ടാകാൻ ഇടയില്ലാത്തതിനാലാണ്. കെട്ടിടം പണിയുന്ന സൈറ്റുകളിൽ നിന്ന് കമ്പിയും മറ്റും മോഷ്ടിച്ച് മുറിച്ചും വിൽപ്പന നടത്തിയിരുന്നു.വിറ്റാൽ നല്ല പണം ലഭിക്കും. ആർക്കും സംശയവും ഉണ്ടാവില്ല.മോഷണത്തിന് മുന്നിൽ നിർത്തിയത് വിജയൻ്റെ മകൻ വിഷ്ണുവിനെയായിരുന്നു.ഗന്ധർവ്വ ശാപം വിജയൻ്റെ ഭാര്യക്കും മകൾക്കുമുണ്ടന്ന് വിശ്വസിപ്പിച്ചായിരുന്നു ഇരുവരെയും പീഡിപ്പിച്ചത്. വിജയനും കുടുംബാംഗങ്ങൾക്കും നിധീഷിനെ പൂർണ്ണ വിശ്വാസമായിരുന്നു. ഇയാളുടെ വാക്ക് കേട്ട് എന്തിനും തയ്യാറായിരുന്നു. ലബ്ബക്കടയിൽ ഡിസംബറിൽ നടന്ന മോഷണത്തിന് പിന്നിലും നിധീഷും വിഷ്ണുവുമാണന്നാണ് പോലീസ് നിഗമനം. എന്നാൽ ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചിട്ടില്ല. നിധീഷിനെ വിശ്വസിച്ചത് കാരണം താൻ മക്കളുടെ ഭാവി ഇല്ലാതാക്കിയതായി വിജയൻ, കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് മകളോട് പറഞ്ഞിരുന്നതായും മൊഴി നൽകിയിട്ടുണ്ട്. ഇതാവാം വിജയൻ്റെ കൊലപാതകത്തിലേക്ക കത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം. കുടുംബത്തിലെ ഓരോരുത്തരെ ഇല്ലാതാക്കി വിജയൻ്റെ മകളുമായി സ്ഥലം വിടുകയായിരുന്നു നിധീഷിൻ്റെ ലക്ഷ്യമെന്നാണ് പുറത്ത് വരുന്ന വിവരം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow