കാഞ്ചിയാർ കക്കാട്ടുകടയിൽ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തു നിന്ന് പാൻ്റും ബെൽറ്റും കണ്ടെത്തി; വിജയനെ മറവ് ചെയ്യുന്നതിന് വേണ്ടി പ്രതികൾ കുഴിയെടുത്തത് ഒന്നര ദിവസം കൊണ്ട്
കാഞ്ചിയാർ കക്കാട്ടുകടയിൽ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തു നിന്ന് പാൻ്റും ബെൽറ്റും കണ്ടെത്തി. വിജയനെ മറവ് ചെയ്യുന്നതിന് വേണ്ടി പ്രതികൾ കുഴിയെടുത്തത് ഒന്നര ദിവസം കൊണ്ടാണ്. അഞ്ചടി താഴ്ച്ചയിൽ മണ്ണു നീക്കിയപ്പോഴാണ് കുഴിയിൽ നിന്ന് വസ്ത്രം കണ്ടെത്തിയത്. ഏറെ താഴ്ച്ചയിൽ കുഴിയെടുത്തിട്ടും മൃതദേഹം കണ്ടെത്താൻ കഴിയാതിരുന്നതിനാൽ നിധീഷിൻ്റെ മൊഴി തെറ്റൊണോ എന്ന് പൊലീസിന് സംശയം ഉണ്ടായിരുന്നു. അഞ്ചടിയിലധികം മണ്ണ് മാറ്റിയപ്പോഴാണ് വസ്ത്രങ്ങൾ കണ്ടെത്തിയത്.
ഇനിയും ഏറെ മണ്ണ് മാറ്റിയാൽ മാത്രമേ മൃതദേഹം പുറത്തെടുക്കാൻ കഴിയൂ. നിലവിൽ കുഴിയെടുക്കുന്നതിന് സമീപത്ത് തന്നെ മറ്റൊരു കുഴിയും കൂടി എടുത്ത് തുടങ്ങിയിട്ടുണ്ട്. കക്കാട്ടുകടയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നവജാത ശിശുവിനെ കുഴിച്ചുമൂടിയ കട്ടപ്പന സാഗരാ ജംഗ്ഷനിലും പരിശോധന നടത്തും.