കമ്പംമെട്ട് അടിവാരത്ത് പുലിയിറങ്ങി;മാനിനെ കൊന്നു തിന്നു
കമ്പംമെട്ട് അടിവാരത്ത് പുലിയിറങ്ങി. മാനിനെ കൊന്നു തിന്നു.ഇന്ന് പുലർച്ചെയാണ് സംഭവം.സ്വകാര്യ വ്യക്തിയുടെ പുരയിടത്തോട് ചേർന്നുള്ള വന ഭാഗത്താണ് മാനിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്.വിവരം ലഭിച്ചതിനെ തുടർന്ന് കമ്പം വെസ്റ്റ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.ഈ സമയം പ്രദേശത്ത് കൂടുതൽ പുലികൾ ഉണ്ടായിരുന്നുവെന്നും പുലി മാനിനെ
വേട്ടയാടിയതാകാമെന്നും അധികൃതർ പറഞ്ഞു.
അതേ സമയം മഴ പെയ്തതോടെ ചെടികളും വള്ളികളും പടർന്നു പന്തലിച്ചതിനാൽ വന്യമൃഗങ്ങളുടെ കാൽപ്പാടുകൾ സ്ഥിരീകരിക്കാനായിട്ടില്ല. കഴിഞ്ഞ വർഷം പ്രദേശത്ത് പുള്ളിപുലി വിഹരിക്കുന്നതായി സ്ഥിരീകരിച്ചിരുന്നു.അന്ന് നായ്ക്കളെയും വന്യമൃഗങ്ങളെയും പുലി വേട്ടയാടിയിരുന്നു.അതിനിടെ,കർഷകരുടെ ഇടയിൽ പുലിയിറങ്ങിയതായി അഭ്യൂഹത്തെ തുടർന്ന് തൊഴിലാളികൾ കാർഷിക ജോലിക്ക് പോകാൻ മടിക്കുകയാണ്.