വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറുന്നിടത്ത് ഒളി ക്യാമറ സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതിയായ വൈശാഖിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി; കണ്ടെത്തിയത് 3 മൊബൈൽ ഫോൺ,3 ഒളിക്യാമറ,6 സിം കാർഡ്

വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറുന്നിടത്ത് ഒളി ക്യാമറ സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതിയായ വൈശാഖിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ക്വാർട്ടേഴ്സിൽ ഒളി ക്യാമറ സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ വൈശാഖിനെ ആണ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഇയാൾ ഏഴു മാസത്തോളം കുറ്റകൃത്യത്തിനായി മെനക്കെട്ടിരുന്നു എന്നും പോലീസ് പറഞ്ഞു.പ്രതിയിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകൾ മൂന്ന് ഒളിക്യാമറകൾ 6 സിം കാർഡുകൾ പെൻഡ്രൈവ് എന്നിവ പ്രതി താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. ഇടുക്കി എസ്പിക്ക് കീഴിലുള്ള ഇടുക്കി സൈബർ ടീമിനാണ് അന്വേഷണ ചുമതല .
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും സൈബർ സംഘം അറിയിച്ചു. പ്രതിപകർത്തിയ നഗ്ന ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും മറ്റ് ശേഖരണങ്ങൾ കൈവശമുണ്ടോ എന്നും പോലീസ് അന്വേഷിക്കും തെളിവെടുപ്പിന് ശേഷം പ്രതിയെ മുട്ടം ജയിലിലേക്ക് കൊണ്ടുപോയി.