ഇടുക്കി ഉടുമ്പൻചോലയിൽ കോടതി ഉത്തരവും സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവും മറികടന്ന് അനധികൃത നിര്‍മ്മാണം

കോട്ടയം സ്വദേശിയായ ബിബിന്‍കുമാര്‍ വിജയകുമാറെന്ന ആളാണ് മാന്‍കുത്തിമേട്ടില്‍ വനാനി കാരവാന്‍ പാര്‍ക്ക് നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ ഇയാള്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി കൂടാതെ സമീപപത്തുണ്ടായിരുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തിയതോടെ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുകയും ചെയ്തു.
ഒരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന ഹൈക്കോടതി ഉത്തരവും നിലനില്‍ക്കുകയാണ്. 2024 മെയ് 13ന് റവന്യൂ വകുപ്പ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കാരവാനുകള്‍ സീല്‍ ചെയ്യുകയും ഗെയിറ്റ് പൂട്ടി സര്‍ക്കാര്‍ വക സ്ഥലമെന്ന ബോര്‍ഡും സ്ഥാപിച്ചു. എന്നാല്‍ എല്ലാ ഉത്തരവുകളും ലംഘിച്ച് റവന്യൂ വകുപ്പ് സ്ഥാപിച്ച ബോര്‍ഡ് എടുത്ത് മാറ്റി, സീല്‍ ചെയ്ത കാരവാനുകള്‍ തുററന്ന് പ്രവര്‍ത്തിച്ചിരിപ്പിക്കുകയാണ് നിലവില്‍.
കോടതി ഉത്തരവ് നിലനില്‍ക്കുകയാണെന്നും. തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും ചതുരംഗപ്പാറ വില്ലേജ് ഓഫീസര്‍ നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. മാത്രവുമല്ല. സീല് ചെയ്ത കാരവുാനുകളടക്കം തുറന്നതായും ഏറ്റെടുത്ത ബൂമിയില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് മാറ്റിയതായുമുള്ള റിപ്പോര്‍ട്ടും വില്ലേജ് ഓഫീസര്‍ തഹഹസില്‍ദാര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചത് മാത്രമല്ല. വിലകൊടുത്ത് വാങ്ങിയെന്ന് പറയപ്പെടുന്ന പട്ടയ ഭൂമിയുടെ പട്ടയം സംബന്ധിച്ചും അവ്യക്തതകള്‍ ഉണ്ട്. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കാനും സര്‍ക്കാരിന്‍റെ ഉത്തരവിലും നിര്‍ദ്ദേശമുണ്ട്. തല്‍ സ്ഥിതി തുടരണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതിന് കേസെടുക്കണമെന്ന്കാണിച്ച് ഉടുമ്പന്‍ചോല പൊലീസിനും റവന്യൂ വകുപ്പ് കത്ത് നല്‍കിയിരുന്നു എന്നാല്‍ നടപടി സ്വീകരിക്കാന്‍ പൊലീസും തയ്യാറായിട്ടില്ല. ചില ഉദ്യോഗസ്ഥ ഒത്താശയോടെയാണ് കോടതിയെ പോലും വെല്ലുവിലിച്ച് വനാനി കാരവാന്‍ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കുന്നത്.