കർമ്മമണ്ഡലത്തിൽ വിസ്മയം തീർത്ത് മോൺ. ജോസ് പ്ലാച്ചിക്കൽ പടിയിറങ്ങി

May 24, 2025 - 16:08
 0
കർമ്മമണ്ഡലത്തിൽ വിസ്മയം തീർത്ത് മോൺ. ജോസ് പ്ലാച്ചിക്കൽ പടിയിറങ്ങി
This is the title of the web page

കർമ്മോത്സുകതകൊണ്ടും പ്രവർത്തന വൈദക്ത്യം കൊണ്ടും കർമ്മമണ്ഡലത്തിൽ വിസ്മയം തീർത്ത മോൺ. ജോസ് പ്ലാച്ചിക്കൽ ഇടുക്കി രൂപതയുടെ വികാരി ജനറാൾ സ്ഥാനത്തു നിന്നും പടിയിറങ്ങി. കഴിഞ്ഞ എട്ടു വർഷങ്ങൾ വികാരി ജനറാളായി നിസ്തുലമായ സംഭാവനകൾ നൽകിയ ശേഷമാണ് പടിയിറക്കം. 1948 ൽ ജനിച്ച അദ്ദേഹം 1965 ൽ വൈദിക പരിശീലനം ആരംഭിക്കുകയും പൂന പേപ്പൽ സെമിനാരിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി 1975 ൽ പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇംഗ്ലണ്ടിലെ എഡിൻബറോ യൂണിവേഴ്സിറ്റി, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നായി കമ്മ്യൂണിക്കേഷനിൽ അദ്ദേഹം ബിരുദ പഠനം പൂർത്തിയാക്കി. തൊടുപുഴ, മുതലക്കോടം പള്ളികളിൽ സഹവികാരിയായി ശുശ്രൂഷ ആരംഭിച്ച അദ്ദേഹം കോതമംഗലം രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ രൂപതാ ഡയറക്ടറായി തന്റെ പ്രവർത്തന മണ്ഡലങ്ങളിൽ പൊതുചരിത്രം എഴുതാൻ ആരംഭിച്ചു. അവിഭക്ത കോതമംഗലം രൂപതയുടെ പള്ളികളിലൂടെ സുദീർഘമായി യാത്രകൾ നടത്തി കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ അദ്ദേഹം മിഷൻ ചൈതന്യം പകർന്നു നൽകി.

തുടർന്ന് പാലാരിവട്ടം പി ഓ സി (POC) യിൽ നിയമതനായ അദ്ദേഹം 'താലന്ത് 'മാസികയുടെ എഡിറ്ററായും കെ സി ബി സി (KCBC) മാധ്യമ കമ്മീഷൻ സെക്രട്ടറിയായും ശുശ്രൂഷ ചെയ്തു. പി ഓ സി യിൽ ഇന്നും നടക്കുന്ന അഖിലകേരള നാടക മത്സരം ബഹുമാനപ്പെട്ട ജോസ് അച്ചൻ കലാകേരളത്തിന് നൽകിയ സംഭാവനയാണ്. തുടർന്ന് ഡൽഹിയിൽ സിബിസിഐ യുടെ മാധ്യമ കമ്മീഷൻ അംഗമായി സേവനം ചെയ്യുമ്പോൾ അദ്ദേഹം ആരംഭിച്ച മാധ്യമ പരിശീലന കേന്ദ്രമാണ് 'നിസ്കോർട്ട്'.

ഇന്ന് മാധ്യമ ശുശ്രൂഷയിൽ ഭാരത സഭയുടെ അഭിമാന സ്തംഭമാണ് ഇത്. തുടർനാട്ടിലെത്തിയ ജോസ് അച്ഛൻ ചെമ്മണ്ണാർ വെള്ളയാംകുടി പള്ളികളുടെ വികാരിയായി സേവനം ചെയ്തു. അവിസ്മരണീയമായ ഒട്ടനവധി പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഇടുക്കി രൂപതയുടെ വികാരി ജനറാളായുള്ള ചരിത്ര നിയോഗം അദ്ദേഹം ഏറ്റെടുത്തത് 2017 ലാണ്. 

ഇടുക്കി രൂപതയുടെ രണ്ട് പിതാക്കന്മാർക്ക് ഒപ്പം എട്ടു വർഷങ്ങളായി ചടുലവും കൃത്യവും അനുകരണവുമായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഇടുക്കിയിലെ സാമൂഹിക വിഷയങ്ങളിലും കർഷകർക്ക് വേണ്ടിയുള്ള അവകാശ പോരാട്ടങ്ങളിലും എല്ലാ കാലത്തും ശക്തമായ നിലപാടുകൾ എടുത്ത് മുൻപന്തിയിൽ അദ്ദേഹം ഉണ്ടായിരുന്നു. പുതുവഴി വെട്ടി യാത്ര ചെയ്യുന്നതിൽ കൗതുകവും താല്പര്യമുള്ള അദ്ദേഹം നവീനമായ പ്രവർത്തന ശൈലിയിലൂടെ ഈ കഴിഞ്ഞ നാളുകളിൽ രൂപതയെ മുന്നോട്ട് നയിക്കാൻ പരിശ്രമിച്ചു.

 നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഉജ്ജ്വല വിജയം മാത്രം സ്വപ്നം കണ്ട അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായ ഒരുക്കത്തോടും നിതാന്തമായ ജാഗ്രതയോടും കൂടി മാത്രമാണ് നടത്തിയിരുന്നത്. സ്വഭാവത്തിന്റെ കുലീനതയും പ്രവർത്തന ശൈലിയുടെ ശാന്തതയും വ്യതിരക്തതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

ജോസച്ചന് വിരമിക്കൽ പ്രായം കഴിഞ്ഞു എങ്കിലും  അദ്ദേഹത്തിന്റെ കർമ്മോത്സുകതയും അർപ്പണബോധവും അജപാലന മേഖലയിൽ തുടരാൻ പര്യാപ്തമാണെന്ന് കണ്ട് രൂപതാനേതൃത്വം പഴയരികണ്ടം പള്ളിയുടെ വികാരിയായാണ് നിയമിച്ചിരിക്കുന്നത്.ചെറിയ കാര്യങ്ങളിലും വലിയ വിസ്മയങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്ന ജോസച്ചന് അജപാലന മേഖലയിൽ വലിയ അത്ഭുതങ്ങൾ സമ്മാനിക്കാൻ കഴിയും.

What's Your Reaction?

like

dislike

love

funny

angry

sad

wow