വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകൾ കണ്ടു വണങ്ങാൻ അപൂർവ അവസരം ഒരുക്കി ഉപ്പുതറ പരപ്പ് മാർത്തോമ സി എം ഐ ഭവൻ
കാർലോഅക്വിറ്റി ഫൗണ്ടേഷനും ഇന്ത്യൻ ഏഷ്യൻ ഫൗണ്ടേഷനും സംയുക്തമായാണ് തിരുശേഷിപ്പ് പ്രദർശനവും വണക്കവും സംഘടിപ്പിച്ചിരിക്കുന്നത്.3-ാം തീയതി വരെ ചടങ്ങുകൾ നടക്കും.കത്തോലിക്കാ സഭയിലെ 1,500ലധികം വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകൾ കണ്ടു വണങ്ങാനാണ് വിശ്വാസികൾക്ക് അവസരം ഒരുക്കിയിരിക്കുന്നത്.
പരപ്പ് സി എം ഐ ഭവനിലെ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്‍റെ തിരുനാളിനോടനുബന്ധിച്ചാണ് അത്യപൂർവമായ തിരുശേഷിപ്പ് വണക്കം നടക്കുന്നത്.യേശുക്രിസ്തുവിനെ തറച്ച വിശുദ്ധ കുരിശിന്‍റെ ഭാഗങ്ങൾ, മുൾക്കിരീടത്തിന്റെ അംശങ്ങൾ, ഒന്നാം നൂറ്റാണ്ടു മുതൽ അടുത്ത ഏപ്രിലിൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നവരുടെ വരെ തിരുശേഷിപ്പുകളിൽ തൊട്ടു പ്രാർത്ഥിക്കുന്നവരുടെ തിരക്കാണ് മാന്നാനം ആശ്രമം ദേവാലയത്തിൽ.
വിശുദ്ധരും വാഴ്ത്തപ്പെട്ടവനും ധരിച്ചിരുന്ന വസ്ത്രങ്ങൾ,വസ്ത്ര ഭാഗങ്ങൾ, ശരീരഭാഗങ്ങൾ എന്നിവയാണ് തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്നത്. കാർലോ അക്വിറ്റി ഫൗണ്ടേഷനും എഫ്രേം കുന്നപ്പള്ളി അംഗമായുള്ള ഫാത്തിമൈറ്റ്സ് സന്യാസസമൂഹവും ചേർന്നാണ് പ്രദർശനം നടത്തുന്നത്.റോമിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി 25 വർഷത്തെ ശ്രമഫലമായാണ് സഭാധികൃതരുടെ സാക്ഷ്യപത്രങ്ങളോടെ തിരുശേഷിപ്പുകൾ ഫൗണ്ടേഷന് ലഭിച്ചത്. 24 സ്ഥലത്ത് പ്രദർശനവും വണക്കവും ഒരുക്കിയതിന് ശേഷമാണ് പരപ്പ് സി എം ഐ മാർതോമ ഭവനിൽ എത്തിയത്.
തിരുശേഷിപ്പ് വണക്കത്തിനും പ്രദർശനത്തിനും ഏതെങ്കിലും ഇടവക അധികൃതർ ആവശ്യമുന്നയിച്ചാൽ പ്രദർശനവു വണക്കവും ഒരുക്കാൻ ഫൗണ്ടേഷൻ തയ്യാറാണന്നും അറിയിച്ചിട്ടുണ്ട്. ആദ്യ ദിവസം തന്നെ തിരുശേഷിപ്പ് കാണാനും വണങ്ങാനും ധാരാളം വിശ്വാസികളാണ് എത്തിയത്.ഫാ ജയിംസ് നീണ്ടുശേരിൽ. ഫാ ലിജോ കൊച്ചുവീട്ടിൽ ,ഫാ ജോൺസൺ പന്തനാനിക്കൽ, എന്നിവരുടെ മേൽനോട്ടത്തിലാണ് വണക്കവും പ്രദർശനവും നടക്കുന്നത്.








