കട്ടപ്പന ഉൾപ്പെടെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ദേശീയ നിലവാരത്തിലേക്ക് . പദ്ധതിയുടെ ഭാഗമായി വിദഗ്ധ സംഘം കട്ടപ്പന ഗവൺമെന്റ് ആയൂർവേദ ആശുപത്രിയിൽ സന്ദർശനം നടത്തി

ഇടുക്കി ജില്ലയിലെ ഭാരതീയ ചികിത്സ വകുപ്പിനും ഹോമിയോ വകുപ്പിനും കീഴിലുള്ള ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലെ രണ്ടാംഘട്ട എൻ ബി എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ പരിശോധനകളാണ് പൂർത്തിയായത്. സെപ്റ്റംബർ 26, 27 ,28 ദിവസങ്ങളിലായി ആലക്കോട്, ഉടുമ്പന്നൂർ, കുടയത്തൂർ, പൂപ്പാറ, പച്ചടി, കട്ടപ്പന എന്നീ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളും നാരകക്കാനത്തുള്ള ഹോമിയോപതി വകുപ്പിന്റെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുമാണ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക.
ആദ്യഘട്ടത്തിൽ ജില്ലയിലെ പതിനൊന്നോളം സ്ഥാപനങ്ങൾ ഈ നേട്ടം കൈവരിച്ചിരുന്നു.പദ്ധതിയുടെ ഭാഗമായി വിദഗ്ദ്ധ സംഘം കട്ടപ്പന ഗവൺമെന്റ് ആയൂർവേദ ആശുപത്രിയിൽ സന്ദർശനം നടത്തി.കട്ടപ്പനയിലെത്തിയ സംഘത്തെ നഗരസഭ ചെയർ പേഴ്സന്റ് നേതൃത്വത്തിൽ സ്വീകരിച്ചു.തുടർന്ന നടന്ന അവലോകന യോഗം നഗരസഭ ചെയർ പേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.ആയുർവേദ ആശുപത്രിയിലെത്തുന്ന പ്രായമായവർ ഉൾപ്പെട്ടെയുള്ള രോഗികളെ സ്വന്തം കുടുംബത്തേപ്പൊലെ പരിചരിക്കുന്ന ഡോക്ടർ സന്ദീപ് കരുണിന്റ് സേവനം മാതൃക പരമാണന്ന് ബീന ടോമി പറഞ്ഞു.
NABH അസസർ ഡോക്ടർ പ്രീയാദേവ് , ഡോ.ബിജിത ആർ കുറുപ്പ്, ഡോ: രഹന സിന്ദാർത്ഥൻ എന്നിവരടങ്ങുന്ന സംഘമാണ് കട്ടപ്പന ആയൂർവേദ ആശുപത്രിയിൽ സന്ദർശനം നടത്തിയത്.യോഗത്തിൽവൈസ് ചെയർമാൻ അഡ്വ:കെ.ജെ ബെന്നി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലീലാമ്മ ബേബി, വാർഡ് കൗൺസിലർ സോണിയ ജെയ്ബി, ഡോ: സന്ദീപ് കരുൺ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ നഗരസഭ കൗൺസിലർമാർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.