ഉപ്പുതറ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ഉപ്പുതറ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽസരുൺ സജിയെ കള്ളക്കേസിൽകുടുക്കിയ സംഭവത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെമുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.കേസിലെ ഒന്നു മുതൽ മൂന്നുവരെയുള്ള പ്രതികളായ കിഴുകാനം സെക്ഷൻ ഫോറസ്റ്റർ വി.അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ വി.സി.ലെനിൻ, സീനിയർ ഗ്രേഡ് ഡവർ ജിമ്മി ജോസഫ് എന്നിവരാണു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെസമീപിച്ചത്.
4 മുതൽ 7 വരെയുള്ള പ്രതികൾ 15 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. പീരുമേട് ഡി വൈഎസ്പി കെ.ജി.കുര്യാക്കോസാണ് കേസന്വേഷിക്കുന്നത്.