എഴുകുംവയൽ പള്ളത്തുപാറ - അരുൺ അലോഷ്യസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്
2022-ൽ ആണ് ഈ റോഡിന്റെ നിർമ്മാണോത്ഘാടനം നടന്നത്.തുടർന്ന് റോഡ് കുത്തിപ്പൊളിച്ചിട്ടതല്ലാതെ യാതൊരു പണിയും നടന്നതുമില്ല. മഴ പെയ്താൽ ഇവിടത്തേ യാത്ര ദുഷ്കരമാവുകയും ചെയ്യും.ജനങ്ങളുടെ പ്രതിക്ഷേധത്തേത്തുടർന്ന് എഴുകുംവയൽ പള്ളത്തുപാറ - അരുൺ അലോഷ്യസ് റോഡ് പണിയുമായി ബന്ധപെട്ട് എത്തിച്ച സാമഗ്രികൾ റോഡിൽ തള്ളിയതിനേത്തുടർന്ന് കരാറുകാരന്റെ വാഹനം നാട്ടുകാർ തടഞ്ഞിരുന്നു.
നെടുംകണ്ടം പോലീസിന്റെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.2022 ൽ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപെടുത്തിയാണ് കരാറുകാരൻ ഈ വർക്ക് ഏറ്റെടുത്തതും എന്നാൽ നാളിതുവരെ ആയിട്ടും പണി പൂത്തിയാക്കിയതും ഇല്ല. ഈ റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
നിരവധി രോഗികളും, പ്രായമായവരുംകൊച്ചു കുട്ടികളുമടക്കം താമസിക്കുന്നപ്രദേശമാണ് കാൽനടയാത്രയ്ക്കു പോലും യോഗ്യമല്ലാത്ത രീതിയിൽ താറുമാറായിരിക്കുന്നത്. റോഡിന്റെ പണി എത്രയും വേഗം തീർത്തില്ലങ്കിൽ ശക്തമായ സമര പരിപാടികൾക്ക് ഇറങ്ങുവാനാണ് നാട്ടുകാരുടെ തീരുമാനം.