കാഞ്ചിയാർ പേഴുംകണ്ടത്ത് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി.പേഴുംകണ്ടത്ത് വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനോട് ചേർന്നുള്ള ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്.
കാഞ്ചിയാർ പേഴുംകണ്ടത്ത് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി.പേഴുംകണ്ടത്ത് വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനോട് ചേർന്നുള്ള ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്.രാത്രിയിൽ എത്തിയ ആനയെ പുലർച്ചെ നാട്ടുകാരും വനം വകുപ്പും ചേർന്നാണ് കാടു കയറ്റിയത്.വാഴകളും, കവുങ്ങും ആന നശിപ്പിച്ചു.രാത്രിയിൽ മരത്തിന്റെ ശിഖരമൊടിക്കുന്നത് കേട്ട് പ്രദേശവാസിയായ റോയ് വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആന വീടിന് മുൻപിലെ പുരയിടത്തിൽ നിൽക്കുന്നത് കണ്ടത്.തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് ഉദ്യോഗസ്ഥരും നാട്ടുകരും ആനയെ കാടു കയറ്റിയത്
കഴിഞ്ഞ വർഷവും പല തവണ പേഴുംകണ്ടത്ത് ജനവാസ മേഖലയിലും കൃഷിയിടത്തിലും കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചിരുന്നു.മുൻകാലങ്ങളിൽ ഈ പ്രദേശത്ത് കാട്ടാന എത്തുന്ന പതിവ് ഉണ്ടായിരുന്നില്ല. ഇടുക്കി വന്യജീവി സങ്കേതത്തിലെ അഞ്ചുരുളി വനമേഖലയിൽ നിന്നാകാം ആന എത്തിയതെന്നാണ് സൂചന.