ഉപ്പുതറ പഞ്ചായത്തംഗം ജയിംസ് തോക്കൊമ്പിലിനെ വാഹനം തടഞ്ഞ് നിർത്തി മർദിച്ചതായി പരാതി
ഉപ്പുതറ പഞ്ചായത്തംഗം ജയിംസ് തോക്കൊമ്പിലിനെ വാഹനം തടഞ്ഞ് നിർത്തി മർദിച്ചതായി പരാതി. ഉപ്പുതറ 9 ഏക്കർ ശശിക്കടയിൽ വച്ചാണ് പഞ്ചായത്തംഗത്തിന് പരിക്കേറ്റത്. റോഡ് നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
ഇന്ന് രാവിലെ ഒരു മരണ വീട്ടിലേക്ക് തിരിച്ച പഞ്ചായത്തംഗം ജയിംസ് തേക്കൊമ്പിലിനെ വാഹനം തടഞ്ഞ് നിർത്തിയാണ് മർദ്ദിച്ചത്. സ്ത്രീകളടക്കം യാത്രക്കാരും ജീപ്പിൽ ഉണ്ടായിരുന്നു. വാഹനം തടഞ്ഞ് നിർത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് വസ്ത്രം വലിച്ച് കീറുകയും കല്ലിനിടിച്ച് പരിക്കേൽപിക്കുകയും ചെയ്തു. സ്ത്രീകൾ ബഹളം വച്ചതോടെയാണ് നാട്ടുകാരെത്തി അക്രമിയെ പിടിച്ച് മാറ്റിയത്.
മുഖത്തും കാലിനു കൈക്കും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ പഞ്ചായത്തംഗം ആശുപത്രിയിൽ ചികിത്സ തേടി.ഉപ്പുതറ പഞ്ചായത്ത് ആറാം വാർഡംഗമാണ് ജയിംസ് തോക്കൊമ്പിൽ .യാത്രാമധ്യേയാണ് ആക്രമണം ഉണ്ടായത്. ടെണ്ടർ നൽകിയ റോഡ് നിർമ്മാണം വൈകുന്നുവെന്ന് കാരണത്താലാണ് മർദ്ദിച്ചത്. അക്രമത്തെ തുടർന്ന് ഉപ്പുതറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.