“കലയ്ക്ക് നിറമില്ല "എന്ന സന്ദേശവുമായി വിവിധ ജില്ലകളിലെ ചിത്രകാരൻമാരുടെ പ്രതിഷേധവര ഇടുക്കി ജില്ലയിലെ പരുന്തുംപാറയിൽ നടന്നു

“കലയ്ക്ക് നിറമില്ല " എന്ന സന്ദേശവുമായി വിവിധ ജില്ലകളിലെ ചിത്രകാരൻമാരുടെ പ്രതിഷേധവര ഇടുക്കി ജില്ലയിലെ പരുന്തുംപാറയിൽ നടന്നു. നിറം കൊണ്ട്, കലയെയും കലാകാരനെയും അളക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ചിത്രകാർ പറഞ്ഞു. കാലങ്ങളായി കലയിൽ വർണ്ണവെറി, ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നു. കലയിൽ നിറം ചേർക്കുന്നത് പ്രാകൃത സംസ്കാരമാണെന്നും,RLV രാമകൃഷ്ണൻ എന്ന നർത്തകൻ നേരിട്ടത് ഏറ്റവും ക്രൂരമായ ബോഡി ഷെയിമിംഗ് ആണ്. ഇനി ഒരു കലാകാരനും അത് ഉണ്ടാവാതെയിരിക്കട്ടെയെന്നും ചിത്രകാരൻമാർ പറഞ്ഞു.മലപ്പുറം ജില്ലയിലെ മുതിർന്ന ചിത്രകാരനും കലാ സംവിധായകനുമായ ശശി താനൂർ, കേരള കാർട്ടൂൺ അക്കാദമി നിർവാഹക സമിതി അംഗവും, ചിത്രകാരനുമായ സജിദാസ് കാർട്ടൂൺകാരൻ, കേരളാ ചിത്രകാലാ പരിഷത്ത് സംസ്ഥാന സെക്രട്ടറി ആർട്ടിസ്റ് രാജീവ് കോട്ടക്കൽ, ഇടുക്കി ജില്ലയിലെ മുതിർന്ന ചിത്രകാരനും കലാ അദ്ധ്യാപകനുമായ ഫ്രസ്കോ മുരളി,എഴുത്തുകാരനായ ജോൺ ഫിലിപ്പ്,തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിരവധി ചിത്രകാരൻമാരും, വിനോദ സഞ്ചാരികളും എഴുതിയും വരച്ചും പ്രതിഷേധ സംഗമത്തിൽ പങ്കാളികളായി.