ഇടുക്കിയിൽ പ്രാര്‍ത്ഥനാ കണ്‍വെന്‍ഷന് എത്തിയ 14 വയസുകാരന് പീഡനം; ആരാധനാലയത്തിലെ സഹായി അറസ്റ്റില്‍
മൂന്നാർ നല്ലതണ്ണി സ്വദേശി സെബാസ്റ്റ്യനാണ് അറസ്റ്റിലായത്.കൗൺസിലിംങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം കുട്ടി പുറത്തുപറഞ്ഞത്.പ്രതിയെ തൂത്തുക്കുടിയില്‍ന്നാണ് മൂന്നാര്‍ പോലീസ് പിടികൂടിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.കഴിഞ്ഞ ഏപ്രിലില്‍ ഇടുക്കി മൂന്നാറില്‍ വച്ച് പ്രാര്‍ത്ഥന കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളടക്കമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പ്രാര്‍ത്ഥന യോഗം. വൈകുന്നേരം വരെ നീണ്ടുനിന്ന പ്രര്‍ത്ഥനകളില്‍ കുട്ടികളാണ് ഏറെയും പങ്കെടുത്തത്. ഇവിടെവെച്ചാണ് രാജാക്കാട് സ്വദേശിയായ 14 വയുകാരനെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
ഇതിന് ശേഷം ഭയന്ന് പോയ കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റത്തെ തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കൗസിലിംങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തായത്. മൂന്നാര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി സെബാസ്റ്റ്യനെ തൂത്തുക്കുടിയില്‍ നിന്നും പിടികൂടുകയായിരുന്നു. ബ്രദർ സെബാസ്റ്റ്യൻ എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.