ബുദ്ധിമാന്ദ്യമുള്ള 22 കാരിയെ പീഡിപ്പിച്ച 68 കാരനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. ചുരുളി സ്വദേശി കിഴക്കേക്കരയിൽ ജോയിയെ ആണ് കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തത്

ബുദ്ധിമാന്ദ്യമുള്ള ഊമയുമായ 22കാരിയെ പീഡിപ്പിച്ച കേസിൽ 68കാരനാണ് അറസ്റ്റിലായത്.ചേലച്ചുവട് ചുരുളി സ്വദേശി കീഴക്കേക്കരയിൽ ജോയിയെ ആണ് കഞ്ഞിക്കുഴി പോലിസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഞ്ഞിക്കുഴി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കഞ്ഞിക്കുഴി സർക്കിൾ ഇൻസ്പെക്ടർ ജി. അനൂപിൻ്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മാനസിക ശാരീരിക അവസ്ഥ മുതലെടുത്ത് ഇയാൾ പലതവണ പീഡിപ്പിച്ചതായാണ് പോലിസ് നൽകുന്ന വിവരം.
സബ്ബ് ഇൻസ്പെക്ടർ നിസാർ , അനിഷ് എം. ആർ, അനിഷ് എൻ.എസ് എന്നിവർ അടങ്ങുന്ന പോലിസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഞായറാഴ്ച്ച കോടതിയിൽ ഹാജരാക്കും.