ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ ആൺ സുഹൃത്ത് മർദ്ദിച്ചു കൊലപ്പെടുത്തി

കഴിഞ്ഞ ദിവസമാണ് 41 കാരിയായ വസന്തിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖ ബാധിത ആയിരുന്ന വസന്തി രോഗം മൂർശ്ചിച്ച് മരണപെട്ടെന്നായിരുന്നു പ്രഥമീക നിഗമനം. പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ വാരിയെല്ലിൽ ഒടിവ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ലമൂർ സിംഗിനെ കസ്റ്റഡിയിൽ എടുത്തത്. സേനാപതി വെങ്കലപാറയിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തിരുന്ന വസന്തി 27 കാരനായ ലമൂർ സിംഗിനൊപ്പമാണ് കഴിഞ്ഞിരുന്നത്.
രോഗ ബാധയെ തുടർന്ന് ഏതാനും നാളുകളായി വസന്തി ജോലിയ്ക് പോയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ താമസ സ്ഥലത്തിരുന്ന് ഇരുവരും മദ്യപിയ്ക്കുകയും തുടർന്ന് വാക്ക് തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനിടെ ലമൂർ വസന്തിയെ മർദ്ധിയ്ക്കുകയും നിലത്തു വീണ ഇവരെ ചവിട്ടുകയും ചെയ്തു. മർദ്ദനത്തിൽ വാരിയെല്ലിന് ഒടിവ് പറ്റുകയും ആന്തരീക രക്ത ശ്രാവമുണ്ടായി മരണം സംഭവിയ്കുകയുമായിരുന്നു.