മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപ്പി കേണൽ ജോൺ പെന്നിക്വിക്കിൻ്റെ ചെറുമകൾ ആൽബ മക്കോണൽ അന്തരിച്ചു

തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ഉപജീവന മാർഗമായ കൃഷികൾക്കാവശ്യമായ ജലം ലഭിക്കുന്നതിന് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച ബ്രിട്ടീഷ് എൻജിനിയർകേണൽ ജോൺ പെന്നിക്വിക്കിൻ്റെ ചെറുമകൾ 88 വയസുള്ള ആൽബമക്കോണലാണ് ലണ്ടനിൽ അന്തരിച്ചത്. തേനി ജില്ലയിലെ കർഷകർ അമ്മയാർ എന്ന് വിളിച്ചിരുന്ന ആൽബമ ക്കോണലിന്റെ വിയോഗത്തിലാണ് തേനി ജില്ലയിലെ ജനങ്ങളും കർഷകരും ദുഃഖം അറിയിച്ച് ആദരാജ്ഞലികൾ അർപ്പിച്ചത്.
തമിഴ്‌നാട്ടിലെ തേനി, ഡിണ്ടിഗൽ, മധുര, രാമരാധപുരം, ശിവഗംഗ എന്നീ അഞ്ച് ജില്ലകളുടെ ജലത്തിൻ്റെയും ഉപജീവന മാർഗ്ഗത്തിൻ്റെയും ഉറവിടമാണ് മുല്ലൈ പെരിയാർ അണക്കെട്ട്.1895-ൽ ഇംഗ്ലീഷ് എഞ്ചിനീയറായ കേണൽ ജോൺ പെന്നി ക്വിക്ക് നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് നൂറ്റാണ്ടുകളായി തമിഴ്നാട്ടിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിച്ച് വരികയാണ്.
എഞ്ചിനീയറിംഗ് വിസ്മയമെന്ന് വിദഗ്ധ സമിതി വിശേഷിപ്പിച്ച മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച കേണൽ ജോൺ പെന്നിക്വിക്കിൻ്റെ ചെറുമകൾ 88 കാരിയായ "മിസ്സിസ് ആൽബ മക്കോണലിനോടുള്ള ആദര സൂചകമായിട്ടാണ്.ഇതേത്തുടർന്ന് തേനി ജില്ലയിലെ ജനങ്ങളും കർഷകരും വേർപിരിഞ്ഞ അമ്മയാരുടെ ആത്മാവിന് വേണ്ടി അനുശോചനവും ആദരാഞ്ജലികളും അർപ്പിച്ചത്.തേനി ജില്ലയുടെ പല ഭാഗങ്ങളിലും അമ്മയാർ ആൽബ മക്കോണലിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.