കാഞ്ചിയാർ തൊപ്പിപ്പാളവടക്കൻ പെരിയാർ അയ്യപ്പൻകോവിൽ ശ്രീ ധർമ്മശാസ്താക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചടങ്ങുകൾക്ക് തുടക്കമായി

കാഞ്ചിയാർ തൊപ്പിപ്പാളവടക്കൻ പെരിയാർ അയ്യപ്പൻകോവിൽ ശ്രീ ധർമ്മശാസ്താക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചടങ്ങുകൾക്ക് തുടക്കമായി.ഇന്ന് പുതുതായി നിർമ്മിക്കുന്ന ക്ഷേത്രത്തിൻറെ ഷഡാ താര പ്രതിഷ്ട നടന്നു ക്ഷേത്രം തന്ത്രി ബ്രഹ്മസി അനിൽ ദിവാകരൻ മനയത്താറ്റിൻ്റെ മുഖ്യ കാർമികതത്തിലാണ് ചടങ്ങുകൾ നടന്നത്.
കാഞ്ചിയാർ തൊപ്പിപ്പാള വടക്കൻ പെരിയാർ അയ്യപ്പൻകോവിൽ ശ്രീ ധർമ്മശാസ്താക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചടങ്ങുകൾക്കാണ് തുടക്കമായി ഇതിന്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന ക്ഷേത്രത്തിൻറെ ഷഡാ താര പ്രതിഷ്ടയാണ് നടന്നത് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അനിൽ ദിവാകരൻ മനത്താടറ്റിൻ്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
50 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം ആണ് ഇത്.2022 ഡിസംബർ 12ന് ക്ഷേത്രത്തിൽ വച്ച് നടന്ന ദേവപ്രശ്നത്തിൽ ക്ഷേത്രത്തിന് ക്ഷതം സംഭവിച്ചതായും പുതുക്കി പണിയണമെന്നും തെളിഞ്ഞു ഇതിൻറെ അടിസ്ഥാനത്തിലാണ്.
ക്ഷേത്രം പുതുക്കി പണിയാൻ തീരുമാനിച്ചത് നിലവിലുള്ള ക്ഷേത്രം പൊളിച്ചുമാറ്റി അതേ സ്ഥലത്ത് തന്നെയാണ് പുതിയ ക്ഷേത്രം പണിയുന്നത് രണ്ടു വർഷത്തിനുള്ളിൽ ക്ഷേത്രം പണി പൂർത്തിയാക്കാൻ ആണ് തീരുമാനം.
കല്ലും തടിയും ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്.ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് ട്രസ്റ്റ് ചെയർമാൻ കെ പി സുകുമാരപിള്ള 'ക്ഷേത്രം മേൽശാന്തി സുബിൻ സുകുമാരൻ' സെക്രട്ടറി പി ജെ മനോഹരൻ 'കൺവീനർ വി എൻ രവി ' സുമേഷ് കുമാർ കെ എസ് . ബിനു എ കെ എന്നിവർ നേതൃത്വം വഹിച്ചു.