മഹാത്മാ അയ്യങ്കാളിയുടെ 83-ാം മത് ചരമദിനം നവോത്ഥാന സ്മൃതി ദിനമായി ആചരിച്ചു

1941 ജൂണ്‍ 18 ന് 77-ാം വയസ്സില്‍ മഹാത്മാ അയ്യങ്കാളി അന്തരിച്ചു. നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിയ, അസമത്വത്തിനെതിരെ പോരാടാന്‍ അവര്‍ക്ക് നേതൃത്വം നല്‍കിയ അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായമായി നിലകൊള്ളുന്നു.
അയ്യങ്കാളിയുടെ 83 മത് ചരമദിനം നവോത്ഥാന സ്മൃതി ദിനമായിട്ടാണ് ആചരിച്ചത്.അംബേദ്ക്കർ, അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച ദിനാചരണ പരിപാടി നഗരസഭാ കൗൺസിൽ പ്രശാന്ത് രാജു ഉത്ഘാടനം ചെയ്തു.
കേരളത്തിലെ ആദ്യത്തെ പണിമുടക്ക് സമരത്തിലൂടെ വിദ്യാഭ്യാസം പൊതുവാക്കി മാറ്റുവാൻ അദ്ദേഹത്തിന് സാധിച്ചു.അദേഹത്തിന്റെ വീക്ഷണങ്ങൾ ശക്തമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും ആ ആശയം നമ്മൾ ഓരോരുത്തരും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കണമെന്നും പ്രശാന്ത് രാജു പറഞ്ഞു.
ദിനാചരണത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വി എസ് ശശി അധ്യക്ഷത വഹിച്ചു. കെ ആർ രാജൻ ,കുഞ്ഞുമോൻ വി കെ,രാജു രാജീവ്,രാജു സുരേഷ്,മൊഴിയാങ്കൽ മായദേവരാജൻ, ബാബു വി കെ തുടങ്ങിയവർ സംസാരിച്ചു.