ക്രൂരതയുടെയും , അടിച്ചമർത്തലിൻ്റെയും, ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ പ്രേതം പിടികൂടിയവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ബി.ജെ പി സർക്കാർ എന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ ശിവരാമൻ

ഹിറ്റ്ലർ മനുഷ്യരെ ഗ്യാസ് ചേമ്പറിൽ അടച്ച് ശ്വാസംമുട്ടിച്ചാണ് കൊന്നൊടുക്കിയതെങ്കിൽ നരേന്ദ്ര മോദി ഭരണത്തിൻ കീഴിൽ അധികൃതർ അടക്കമുള്ള ജനവിഭാഗം തെരുവിൽ ക്രൂരമായി ആക്രമിക്കപ്പെടുകയും ചുട്ടെരിക്കപ്പെടുകയും ചെയ്യുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.മണിപ്പൂരിൽ സ്ത്രീകളടക്കമുള്ളവരെ കൊന്നൊടുക്കുകയും ക്രൂരത അഴിച്ചു വിടുകയും ചെയ്തിട്ടും ഇന്ത്യൻ പ്രധാനമന്ത്രി നാളിതുവരെയും മണിപൂർ എന്ന വാക്ക് പറഞ്ഞിട്ടില്ല.
ഇന്ത്യൻ സ്വാതന്ത്ര സമരത്തെ ഒറ്റുകൊടുത്ത ആർ.എസ് എസിനും ബിജെപിക്കും എങ്ങനെയാണ് സ്വതന്ത്ര സമരത്തെ അനുകൂലിച്ചു സംസാരിക്കുവാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.രണ്ട് ദിവസങ്ങളിലായാണ് സിപിഐ കട്ടപ്പന നോർത്ത് ലോക്കൽ സമ്മേളനം നടന്നത്. സമാപനത്തിനു മുന്നോടിയായി നേതാക്കളുടെയും പ്രവർത്തകരുടെ നേതൃത്വത്തിൽ വെള്ളയാംകുടി ടൗണിൽ പ്രകടനം നടത്തി.
യോഗത്തിൽ ലോക്കൽ സെക്രട്ടറി സനീഷ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി വി.കെ അഭിലാഷ് സ്വാഗതം പറഞ്ഞു.സി പി ഐ മണ്ഡലം സെക്രട്ടറി വി.ആർ ശശി, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി .കെ ധനപാൽ, കെ.ജെ ജോയിസ്, വി.റ്റി ഷാൻ, കെ.എസ് രാജൻ, കെ .എൻ കുമാരൻ, കെ.ആർ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.