അമ്മക്കൊരു കരുതൽ -മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

L
വരുമാനം കുറവുള്ള കുടുംബങ്ങളിലെ 40 നും 60 വയസിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയും കാഞ്ചിയാര്‍ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളും ചേര്‍ന്നാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
സ്ത്രീകളിലെ യൂട്രസ്, സെര്‍വിക്കല്‍ ,ഒവേറിയന്‍ ക്യാന്‍സറുകൾ അനിയന്ത്രിയ രക്തസ്രാവം എന്നീ രോഗങ്ങള്‍ നിര്‍ണയിക്കാനുള്ള പരിശോധന എന്നിവ നടന്നു. വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി. രോഗം സ്ഥിരീകരിക്കുന്ന ബിപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് ലേക്‌ഷോര്‍ ആശുപത്രിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയിലൂടെ സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കും.
ബിപിഎല്‍ കാര്‍ഡില്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കും. ലേക്‌ഷോര്‍ ആശുപത്രിയുടെ 'അമ്മയ്‌ക്കൊരു കരുതല്‍' പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്.സംസ്ഥാനത്തുടനീളം 5000 വനിതകളെ പരിശോധനയ്ക്ക് വിധേയരാക്കുകയും 500പേര്‍ക്ക് അടിയന്തര ശസ്ത്രക്രിയ ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. മന്ത്രി റോഷി അഗസ്റ്റിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ചിലെ കുടിയേറ്റ ജനങ്ങൾക്കായി നടത്തപ്പെടുന്ന ഇത്തരത്തിലെ ആരോഗ്യ ക്യാമ്പുകൾ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
ലേക്‌ഷോർ ആശുപത്രി മാനേജിങ് ഡയറക്ടർ എസ് . കെ അബ്‌ദുള്ള അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ എസ് മുനിസ്വാമി,മെഡിക്കൽ ഓഫീസർ ഡോ .ഐശ്വര്യ ,പ്രിൻസിപ്പൽ സുരേഷ് കൃഷ്ണ ,സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോ ഓർഡിനേറ്റർ ലിൻസി ജോർജ് ,ഡോ . കാർത്തി എ പി, അസോസിയേറ്റ് കൺസൽട്ടൻ്റ് ,അനു എസ് കടയത്ത് , ,പി റ്റി എ പ്രസിഡന്റ് പ്രിൻസ്‌മോൻ മറ്റപ്പള്ളി,എന്നിവർ സംസാരിച്ചു.